ബോട്സ്വാനയിലെ ഷോബെ നാഷണൽ പാർക്കില്‍ നിന്നും ഫൊട്ടോഗ്രഫറായ ജെയിംസ് ജിഫോർഡിന്റെ ക്യാമറയില്‍ പതിഞ്ഞ വേട്ടയാടലിന്റെ ചിത്രങ്ങള്‍ മാതൃത്വത്തിന്റെയും വിശപ്പിന്റെയും കഥകള്‍ പറയുന്നു. ആനക്കുട്ടിയെ വേട്ടയാടാൻ എത്തിയ സിംഹക്കൂട്ടവും അവയെ വിരട്ടിയോടിക്കുന്ന ആനക്കൂട്ടങ്ങളുടെയും ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ആനക്കൂട്ടത്തില്‍ ഏറ്റവും പിന്നിലായി കുസൃതി കാട്ടിവരുന്ന കുട്ടിയാനയെ സിംഹക്കൂട്ടം ആക്രമിച്ചു. ആനക്കുട്ടിയുടെ കരച്ചിൽ കേട്ട് പെട്ടെന്ന് ആനക്കൂട്ടം തിരിഞ്ഞു. സിംഹങ്ങൾക്കു നേരെ ആനകള്‍ പാഞ്ഞടുത്തതോടെ സിംഹങ്ങള്‍ ജീവനും കൊണ്ടോടി. തലനാരിഴയ്ക്കു രക്ഷപെട്ട ആനക്കുട്ടി മുതിർന്ന ആനകൾ തീർത്ത സംരക്ഷണ വലയത്തിലാണ് പിന്നീട് നീങ്ങിയത്. സിംഹക്കൂട്ടം വേട്ടയാടുന്നതു പകർത്താനായി ഇവയെ പിന്തുടരുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ക്ക് അപൂർവ രംഗങ്ങൾ വീണുകിട്ടിയത്.