Thursday 23 December 2021 05:31 PM IST

‘സ്വപ്നങ്ങളിൽ പോലും എന്റെ പൊന്നുമോളിപ്പോള്‍ വരാറില്ല’: ‘കുഞ്ഞിനെ കൊന്നു തിന്നവൾ’ എന്ന് വിളിച്ചവരോട്: ദിവ്യ പറയുന്നു

Tency Jacob

Sub Editor

geethu-j

ന്താടീ േകസ്...?’ അട്ടക്കുളങ്ങര ജയിലിലെ വനിതാ പൊലീസ് ഒാഫിസര്‍ ശബ്ദം ഉയര്‍ത്തി ചോദിച്ചു.

തല കുനിച്ചു നിന്ന് ഞാന്‍ പറഞ്ഞു, ‘മുന്നൂറ്റി രണ്ട്...’ ഒരു നിമിഷം അവര്‍ െഞട്ടിയോ? മുടി ചുറ്റിപിടിച്ചു എന്നെ ചുഴറ്റിയെറിഞ്ഞേക്കുമെന്നു തോന്നും തരത്തിൽ അടുത്തേക്കു വന്ന് അവര്‍ വീണ്ടും ചോദിച്ചു. ‘നീ ആരെയാടീ കൊന്നത്?’

നിസ്സംഗതയോെടയായിരുന്നു എെന്‍റ മറുപടി. ‘എന്റെ മകളെ.’

പെട്ടെന്നവരുടെ മുഖഭാവം മാറി. കൂടെ വന്ന പൊലീസുകാരോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ, എെന്ന ചേർത്തു പിടിച്ചു ജയിലിനുള്ളിലേക്കു കൊണ്ടു പോയി. ഒരമ്മയുടെ മമതയോടെ പാത്രങ്ങളും ഇടേണ്ട ജയിലുടുപ്പും എടുത്തു തന്നു. നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു....

‘‘ഈ കരുതൽ ഇതിനു മുൻപ് ആരെങ്കിലും എന്നോടു കാണിച്ചിരുന്നെങ്കിൽ ഞാനെന്റെ കുഞ്ഞിനെ കൊല്ലുമായിരുന്നില്ലല്ലോ.’’ ദിവ്യ മുഖം െപാത്തിക്കരഞ്ഞു. അവളുടെ കരച്ചിൽ പ്രാണനുലയ്ക്കുന്ന പിടച്ചിലുകളായി ചിതറി വീണു.

ഇത് ദിവ്യ ജോണി. പ്രസവശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന വിഷാദരോഗം മൂലം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) മൂന്നരമാസം പ്രായമുള്ള മകളെ ശ്വാസം മുട്ടിച്ചു കൊന്ന ഇരുപത്തിയാറു വയസ്സുള്ള അമ്മ. ‘കൊലപാതകി’ എന്നു പറഞ്ഞു െനറ്റി ചുളിക്കും മുന്‍പ് ദിവ്യയുടെ ജീവിതം വായിക്കാം.

കൊല്ലം കുണ്ടറ കാഞ്ഞിരക്കോടു ദേശത്തെ ഒരു സാ ധാരണ കുടുംബമാണ് ഞങ്ങളുടേത്. എല്ലാ ക്ലാസ്സിലും സ്കോളർഷിപ്പോടെയായിരുന്നു പഠനം. മെഡിസിന്‍ പഠിച്ചു േഡാക്ടറാകണമെന്നു മോഹമുണ്ടായിരുന്നെങ്കിലും എൻട്രൻസ് പരീക്ഷയ്ക്കു ഫീസടക്കാനുള്ള പൈസയില്ലായിരുന്നു. പിന്നെ, പഠിച്ചു കണക്കില്‍ ബിരുദാനന്തരബിരുദം എടുത്തു. കുറച്ചുകാലം പിഎസ്‌സി കോച്ചിങ്ങുമായി നടന്നു. ആ സമയത്താണ് അമ്മയ്ക്ക് വാതത്തിന്റെ പ്രശ്നങ്ങൾ തുടങ്ങുന്നത്. അതിന്റെ ചികിത്സയ്ക്ക് ആയുർവേദ ക്ലിനിക്കിൽ പോയപ്പോഴാണ് അവിടത്തെ ഡോക്ടറെ പ രിചയപ്പെടുന്നത്.

‘കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്, വീട്ടിലേക്ക് ആളെ വിടട്ടെ’ എന്നൊക്കെ ഫെയ്സ്ബുക് മെസഞ്ചറില്‍ സന്ദേശങ്ങൾ വരാൻ തുടങ്ങി. വളരെ മാന്യമായ പെരുമാറ്റമായിരുന്നു അയാളുടേത്. അറിഞ്ഞിടത്തോളം ദുഃശീലങ്ങളൊന്നുമില്ല. എനിക്കും ഇഷ്ടം തോന്നി. വ്യത്യസ്ത മതമാണെന്നതു കൊണ്ട് അപ്പനും അമ്മയ്ക്കും നീരസമുണ്ടായിരുന്നു. പിന്നീടാണ് അയാൾ വിവാഹമോചിതനാണെന്നും ഒരു കുഞ്ഞിന്റെ അച്ഛനാണെന്നും അറിയുന്നത്.

ഞാന്‍ ബിഎഡിനു ചേര്‍ന്നു രണ്ടാം കൊല്ലം പഠിക്കുമ്പോള്‍ വിധി എന്നെ വീണ്ടും കുഴപ്പിക്കാനെത്തി. അമ്മയ്ക്ക് കാൻസർ ബാധയുെട തുടക്കം. എന്റെ ജീവിതമോർത്ത് ആധി പിടിച്ച് മരണകിടക്കയിൽ കിടക്കുന്ന അമ്മയുെട കയ്യില്‍ പിടിച്ച്, ആ േഡാക്ടര്‍ വാക്കു കൊടുത്തു, ‘ജീവിതകാലം മുഴുവൻ എന്നെ നോക്കികൊള്ളാം’ എന്ന്.

അമ്മ മരിച്ചതോടെ ഞാൻ തനിച്ചായി. ആറുമാസം കഴിഞ്ഞ് ഞങ്ങളുെട കല്യാണം നടന്നു. ബിഎഡിന്റെ അവസാന പരീക്ഷ ബാക്കി നിൽക്കേ ആയിരുന്നു വിവാഹം.

ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങൾ...

ഭര്‍ത്താവിെന്‍റ വീട്ടുകാർ സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അതുകൊണ്ടു തന്നെ ആ വീടിന് എന്നെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അറിവും നേ ർകാഴ്ചയും കൊണ്ട് ഉറച്ചു നിന്നിരുന്ന എന്റെ ആത്മവിശ്വാസം അവരെനിക്കു നേരെ പെയ്ത വാക്കുകളിൽ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നു. ബിഎഡിനു കോളജില്‍ ഫ സ്റ്റും യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കും ഉണ്ടായിരുന്നു. ഈ സന്തോഷം പങ്കുവച്ചപ്പോള്‍ പോലും നിസ്സംഗമായിരുന്നു പ്രതികരണം.

ഗർഭകാലത്ത് ഒരു ഐസ്ക്രീമിനൊക്കെയേ ഞാൻ കൊ തിച്ചിട്ടുള്ളൂ. ഏഴാം മാസം മുതലേ കുഞ്ഞുടുപ്പുകളൊരുക്കി ഏറ്റവുമധികം കാത്തിരുന്നത് ഞാനാണ്. ആ ഞാനാണല്ലോ ഈശ്വരാ...’’ ദിവ്യ വീണ്ടും മുഖം െപാത്തി നിശ്ശബ്ദയായി. പിന്നെ, കണ്ണീര്‍ തുടച്ച് ഒാര്‍മകളിലേക്ക്...

‘നമുക്കു മോനായിരിക്കും അല്ലേ’ എന്നു ഭര്‍ത്താവ് എപ്പോഴും പറയുമായിരുന്നു. എന്തു കുഞ്ഞായാലും ആ രോഗ്യത്തോടെയിരിക്കാന്‍ മാത്രമാണ് ഏത് അമ്മയേയും പോലെ ഞാനും ആഗ്രഹിച്ചത്. കുഞ്ഞ് മഷിയിട്ടതു കൊണ്ടു പെട്ടെന്നു സിസേറിയൻ ചെയ്തെടുക്കേണ്ടി വന്നു. പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഭര്‍ത്താവ് കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ ഇറങ്ങിപ്പോയി.

എനിക്ക് അമ്മയില്ലാത്തതു കൊണ്ട്, ആശുപത്രിയില്‍ നിന്നു നേരെ ഭര്‍ത്താവിെന്‍റ വീട്ടിലേക്കാണു പോയത്. മുലപ്പാൽ കുറവായതു കൊണ്ടാണോ മറ്റ് എന്തെങ്കിലും വിഷമം കൊണ്ടാണോ എന്നറിയില്ല, കുഞ്ഞ് നിര്‍ത്താതെ കരച്ചിലായിരുന്നു. ആ കരച്ചിൽ എന്നെ എപ്പോഴും പേടിപ്പിച്ചു. കുഞ്ഞിന്റെ കരച്ചിൽ കാരണം ഇല്ലാതാകുന്ന രാത്രിയുറക്കം നികത്താന്‍ പകൽ കുഞ്ഞുറങ്ങുമ്പോൾ ഞാനും ഉറങ്ങാൻ കിടക്കും. പക്ഷേ, ടിവിയുടെ ഉയർന്ന ശബ്ദവും വീട്ടിലെ ബഹളങ്ങളും പകൽവെട്ടവും കാരണം ഉറങ്ങാനൊന്നും പറ്റില്ല.

പല ദിവസവും വൈകിയാണ് ഉച്ചയ്ക്കു ഭക്ഷണം കഴിച്ചിരുന്നത്. പിന്നീട് പതിയെ എനിക്കു വിശപ്പു കെട്ടു തുടങ്ങി. ഒന്നും സംസാരിക്കാതെ വെറുതേ എവിടേക്കോ നോക്കിയിരിക്കും. വെളിവുള്ള ചില നേരങ്ങളിൽ എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്ന ചിന്ത ഉള്ളിൽ വന്നു തികട്ടും. വിശ്രമമില്ലാത്തതു കൊണ്ടായിരിക്കണം സ്റ്റിച്ചെല്ലാം പൊട്ടി പഴുത്തു. പക്ഷേ, ആരും അതൊന്നും ശ്രദ്ധിക്കുകയോ േവണ്ട കരുതൽ തരികയോ െചയ്തില്ല. മറ്റുള്ളവരുടെ മു ൻപിൽ എല്ലാവരും കുഞ്ഞിനോടു സ്നേഹം അഭിനയിച്ചു. അല്ലാത്തപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല.

കുഞ്ഞിന് ഇരുപത്തിയാറു ദിവസമായിക്കാണും. വീട്ടില്‍ വളരെ ഉച്ചത്തില്‍ ടിവി വച്ചിരിക്കുകയാണ്. എനിക്കെന്തോ തല പെരുക്കുന്നതു പോലെ തോന്നി. ‘ഒച്ചയൊന്നു കുറച്ചേ’ എന്നു പറയാന്‍ എഴുന്നേറ്റു െചന്ന ഞാന്‍ അവിടെ കുഴഞ്ഞു വീണു. പിന്നെ, എനിക്കൊന്നും ഓർമയില്ല. ഡോക്ടറെ കാണിച്ചപ്പോൾ സോഡിയവും പൊട്ടാസ്യവും കുറഞ്ഞതാണെന്നു പറഞ്ഞു മരുന്നു തന്നു.

പിറ്റേന്നു കുഞ്ഞു കരഞ്ഞപ്പോഴും എനിക്കു തല െപരുത്തു വന്നു. ആ ശബ്ദം എന്നെ ഭ്രാന്തുപിടിപ്പിക്കും പോലെ... ആ കരച്ചിലില്‍ നിന്നു രക്ഷപെടാന്‍ ഞാന്‍ കുഞ്ഞിെന്‍റ മുകളിൽ കയറിക്കിടന്നു. വീട്ടുകാർ കണ്ടതു കൊണ്ടു മാത്രം അന്ന് കുഞ്ഞ് രക്ഷപ്പെട്ടു. ഇരുപത്തെട്ടുകെട്ടിന്റെയന്നു ഞാൻ കൈഞരമ്പ് മുറിച്ചതായിരുന്നു മറ്റൊരു ദുരന്തം. ഞാൻ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെല്ലാം എനിക്കു മനസ്സിലാകുന്നുണ്ട്. ആരോ ഉള്ളിലിരുന്നു ചെയ്യൂ, ചെയ്യൂ എന്നു പറയുന്ന പോലെയായിരുന്നു അവയെല്ലാം.

കുഞ്ഞിനെ മാറ്റിയിരുന്നെങ്കിൽ

വീണ്ടും േഡാക്ടറുെട അരികിലേക്ക്. അദ്ദേഹമാണ് ഇത് വിഷാദരോഗമാണെന്നും പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ എന്നാണു േപരെന്നും ഒക്കെ പറഞ്ഞു തരുന്നത്. മരുന്നുകളും കുറിച്ചു. അതു കഴിച്ചതോെട പ്രശ്നങ്ങള്‍ കുറഞ്ഞു. പക്ഷേ, മുലപ്പാൽ കൊടുക്കാൻ കഴിയുന്നില്ലായിരുന്നു. ഞാൻ കാരണമാണല്ലോ കുഞ്ഞിന് ഈ ഗതി വന്നത് എന്ന സങ്കടത്തിൽ മരുന്നുകൾ നിർത്തി. ആയുർവേദ ചികിത്സ തുടങ്ങി. ആ മരുന്നുകളും ഞാൻ കൃത്യമായി കഴിച്ചിരുന്നില്ല. മരുന്നു കഴിപ്പിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർ ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. പക്ഷേ, ആരും അതൊന്നും ഗൗനിച്ചില്ല.

കുഞ്ഞിനോട് എന്താണ് ഇത്ര വെറുപ്പു വന്നതെന്നു എനിക്കറിയില്ല. ദേഷ്യം ഇരച്ചു വന്നു കുഞ്ഞിനെ കിണറ്റിലിടണം എന്നൊക്കെ തോന്നിയിരുന്നു.

‘കുഞ്ഞിനെ എവിടെയെങ്കിലും ഏൽപിക്ക്. അല്ലെങ്കിൽ നിങ്ങള്‍ കുഞ്ഞിനെ േനാക്ക്... എെന്‍റയീ കുഴപ്പങ്ങളൊക്കെ തീർന്നു കഴിയുമ്പോൾ തിരികെ വാങ്ങാം.’ എന്നെല്ലാം എല്ലാവരോടും കെഞ്ചി പറഞ്ഞു. പക്ഷേ, കുഞ്ഞിനെ നോക്കാൻ മടിയായതു െകാണ്ടു പറയുന്നതാണെന്നായിരുന്നു അവരുെട പരിഹാസം.

ഒരിക്കൽ പിങ്ക് പൊലീസിനെ വിളിച്ചു. ‘കുഞ്ഞിനെ ആരുടെയെങ്കിലും കയ്യിൽ സുരക്ഷിതമായി ഏൽപിക്കൂ’ എന്നു കരഞ്ഞു പറഞ്ഞു. അപ്പോൾ അവര്‍ പറഞ്ഞു, ‘കുഞ്ഞ് അമ്മയുടെ കയ്യിലാണ് ഏറ്റവും സുരക്ഷിതം.’ എന്ന്.

രണ്ടര മാസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു പോന്നു. കുഞ്ഞിെന നോക്കാന്‍ ഒരു ചേച്ചിയെ ഏര്‍പ്പാടാക്കിയിരുന്നു. എല്ലാം േനരെയായി എന്നു തോന്നിയ നാളുകളായിരുന്നു അത്. ഭര്‍ത്താവും എന്റെ വീട്ടിലേക്കു താമസം മാറ്റി. ഭക്ഷണമുണ്ടാക്കലും കുഞ്ഞിനെ നോട്ടവും എല്ലാം മൂലം വീണ്ടും എനിക്കു താളം തെറ്റിത്തുടങ്ങി.

മരണം വരെ മറക്കാത്ത ആ ദിവസം

എനിക്കു തീരെ എഴുന്നേൽക്കാൻ കഴിയാത്ത ഒരുദിവസം. ഭര്‍ത്താവ് ഭക്ഷണം തനിയെ ഉണ്ടാക്കി കഴിച്ചു പോയി. ഉച്ചയ്ക്ക് ഉണ്ണാൻ വരുമ്പോഴേക്കും തയാറാക്കേണ്ട തോരന് അരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. കുഞ്ഞു ക രഞ്ഞപ്പോൾ പാലു കൊടുത്ത് എടുത്തു കൊണ്ടു നടന്നു. പിന്നെ, എന്താണ് ചെയ്തതെന്നു എനിക്കോർമയില്ല. കുഞ്ഞിനെ ഞാൻ എന്തോ ചെയ്തെന്നു മനസ്സിലായ നിമിഷത്തിൽ തന്നെ പൊലീസിനെ വിളിച്ചു പറഞ്ഞു. ആ സമയത്താണ് അടുത്ത വീട്ടിലെ ചേച്ചി കുഞ്ഞിനെ കാണാൻ വന്നത്. അപ്പനും ഉണ്ണാനായി വന്നു.

അവരെല്ലാം േചര്‍ന്നു കുഞ്ഞിനെ വാരിയെടുത്ത് വേഗം ആശുപത്രിയിലേക്കു പാഞ്ഞു. അപ്പോഴേക്കും മോള് മരി ച്ചിരുന്നു. കുഞ്ഞിന്റെ ഒരു കുഞ്ഞു തലയണ ഉണ്ടായിരുന്നു. അതു വച്ച് അമർത്തി ശ്വാസം മുട്ടിച്ചാണ് ഞാന്‍ മോളെ...

സ്വപ്നങ്ങളിൽ പോലും എന്‍റെ െപാന്നുമോളിപ്പോള്‍ എന്റെയരികിൽ വരാറില്ല. അവളനുഭവിച്ച പിടച്ചിൽ ഞാൻ ഓരോ ഉറക്കത്തിലും അനുഭവിക്കുകയാണ്. ശ്രീഭദ്ര എന്നായിരുന്നു മോളുടെ പേര്. എന്നിലെ ബാധയൊഴിപ്പിക്കാൻ വന്ന മന്ത്രവാദി പറഞ്ഞതനുസരിച്ച് ‘അനുഭ’ എന്നു മാറ്റി. മിന്നൽ എന്നായിരുന്നു അതിന്റെ അർഥം.

ഈ കേസിലെ വാദിയും പ്രതിയും ഞാൻ തന്നെയാണ്. ഊളമ്പാറ മെന്‍റല്‍ ഹെല്‍ത് െസന്‍ററിലായിരുന്നു ചികിത്സ.പത്തു ദിവസം നിരീക്ഷണത്തിൽ വച്ചു രോഗമുണ്ടെന്നു ഉ റപ്പായാലാണ് ചികിത്സ തുടങ്ങുക. എന്റെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസായി മാറിയിട്ടുണ്ടായിരുന്നു. 42 ദിവസത്തെ ചികിത്സയ്ക്കു ശേഷം അപ്പൻ എന്നെ ജാമ്യത്തിലെടുത്തു. ഈ വീട്ടിൽ തിരിച്ചു വരരുതെന്നു ഡോക്ടർ തീർത്തു പറഞ്ഞിരുന്നു. പക്ഷേ, ആരും വാടകവീടു തരുന്നില്ല. മരുന്ന് ഇന്നും തുടരുന്നുണ്ട്.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്നേയുള്ളൂ. വിവാഹമോചനത്തിനും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ അറിഞ്ഞോ അറിയാതെയോ എന്റെ മകളെ കൊന്നതു തന്നെയാണ്. അതിനു ശിക്ഷ അനുഭവിക്കാൻ തയാറുമാണ്. ‘കുഞ്ഞിനെ കൊന്നു തിന്നവൾ’ എന്നാണ് എല്ലാവരും ആക്ഷേപിക്കുന്നത്. ശരിക്കും ഞാൻ മാത്രമാണോ ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി?

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ