കല്യാണവും കല്യാണക്കുറിമാനങ്ങളുമൊക്കെ വേറെ ലെവലായെന്നു പറഞ്ഞാൽ മതിയല്ലോ? വെറൈറ്റിയെന്നു പറഞ്ഞാൽ എജ്ജാതി വെറൈറ്റി.
കാണുന്നവരുടെ കണ്ണു തള്ളിക്കുന്ന വവ്വാൽ ക്ലിക്കും ഡബ്സ്മാഷ് കല്യാണ മേളവും വെള്ളത്തിനടിയിലെ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ടും ഒക്കെയായി കല്യാണം ആകെപ്പാടെ ജഗപൊഗ തന്നെ. വെഡ്ഡിംഗ് വിഡിയോയിൽ മാത്രം ഒതുങ്ങുന്നില്ല ഈ ന്യൂജെൻ കല്യാണ കിസ്സ. കല്യാണത്തിന് ഉറ്റവരേയും ഉടയവരേയും ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോയിൽ നിന്നു തുടങ്ങുന്നു ന്യൂജെൻ കല്യാണപ്പൂരം.
കാർന്നോമ്മാരെ കൊണ്ടും പോസ്റ്റൽ അയച്ചു കൊടുത്തും കല്യാണം വിളിക്കുന്ന പരിപാടിയൊക്കെ ന്യൂ ജെൻ പിള്ളേർ മതിയാക്കിയ മട്ടാണ്. കല്യാണക്കുറിമാനങ്ങൾക്കൊക്കെ പരിണാമം സംഭവിച്ചുവെന്ന് പറയുന്നതാകും കുറച്ചു കൂടി എളുപ്പം. അത്തരത്തിലൊരു വെറൈറ്റി കല്യാണം വിളിയുടെ കഥ വനിതാ ഓൺലൈനിനോട് പറയുകയാണ് പ്രമുഖ വെഡ്ഡിംഗ് ഇവന്റ് പ്ലാനർമാരായ ട്യൂസ്ഡേ ലൈറ്റ്സ്.
ഇവിടുത്തെ കഥാനായകന്റെ പേര് അമൽ, നായിക എലിസബത്ത്. വെറൈറ്റി സേവ് ദ് ഡേറ്റ് ചിത്രം ഡിസൈൻ ചെയ്യണമെന്ന ആവശ്യവുമായാണ് ഇവർ ഫൊട്ടോഗ്രാഫർമാർക്കു മുന്നിലേക്കെത്തിയത്. എന്ത് വെറൈറ്റി പരീക്ഷിക്കുമെന്നാലോചിച്ച് പുകഞ്ഞിരുന്ന ഫൊട്ടോഗ്രാഫറുടെ തലയിലേക്ക് അവർ തന്നെ അഡാർ ഒരു ഐഡിയക്കുള്ള വക അങ്ങ്ട് ഇട്ടു കൊടുത്തു. ഹൈസ്കൂൾ കാലത്ത് മൊട്ടിട്ട പ്രണയ കഥ അവർ പങ്കുവച്ചപ്പോൾ ക്യാമറാമാന്റെ തലയിൽ ബൾബ് കത്തി.
‘ഇനിയൊന്നും നോക്കാനില്ല, സേവ് ദ് ഡേറ്റ് ചിത്രമെത്തിനും വിഡിയോക്കുമുള്ള ലൊക്കേഷന് ഇനി ഹൈറേഞ്ചും കയറേണ്ടതില്ല. ലൊക്കേഷൻ ചെക്കന്റേയും പെണ്ണിന്റേയും പ്രണയത്തിന് നാന്ദികുറിച്ച തൊടുപുഴയിലെ ഡി പോൾ എച്ച് എസ് എസ് മതി’. ക്യാമറാമാൻ ഉറപ്പിച്ചു. ക്യാമറാമാനേയും കൂടെക്കൂട്ടി 12 വർഷം പിന്നിലേക്ക് പോയി നമ്മുടെ നായകനും നായികയും.
ചുമ്മാ പൈങ്കിളി പ്രണയം പറഞ്ഞ് ബോറടിപ്പിക്കേണ്ട എന്നു കരുതിയതു കൊണ്ടാകണം അമലിന്റേയും എൽസയുടേയും തീപ്പൊരി പ്രണയത്തിന് മേമ്പൊടിയായത് ‘ഓം ശാന്തി ഓശാനയായിരുന്നു’. നെറ്റി ചുളിക്കേണ്ട, സംഭവം അതു തന്നെ, നിവിൻപോളിയും നസ്രിയയും തകർത്തഭിനയിച്ച ഓം ശാന്തി ഓശാനയുടെ കഥാസന്ദർഭങ്ങൾ സേവ് ദ് ഡേറ്റ് വിഡിയോയിൽ സന്നിവേഷിപ്പിച്ചു. സിനിമയിലേതും പോലെ ജീവിതത്തിലെ നായികയുടെ ജനനവും സ്കൂൾ കാലഘട്ടവും അവിടെ വിരിഞ്ഞ പ്രണയവും സേവ് ദ് ഡേറ്റ് വിഡിയോക്ക് ‘കട്ട നൊസ്റ്റു’ ഫീൽ നൽകി.
സ്കൂളിൽ തന്നെ കാത്തിരുന്ന മാലാഖയുടെ മുഖവും യൂദാസിന്റെ കൈയ്യിലിരുപ്പുമുള്ള നായകൻ അമലിനെ എൽസ പരിചയപ്പെടുത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തന്നെ വീഴ്ത്താൻ ചെക്കന്‍ പയറ്റിയ തന്ത്രങ്ങള്‍ വള്ളിപുള്ളി തെറ്റാതെ എൽസ പറഞ്ഞപ്പോൾ സേവ് ദ് ഡേറ്റ് വിഡിയോ വെറൈറ്റിയോട് വെറൈറ്റിയായി. ‘പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണിഷ്ടമെന്ന് ഡിക്യൂ തങ്ങളുടെ പ്രണയകാലത്ത് പറയാത്തതു കൊണ്ടാകണം അമൽ തനിക്കെതിരെ വരാൻ തുടങ്ങിയതെന്നും’ എൽസ തമാശരൂപേണ പറഞ്ഞു വയ്ക്കുന്നു. ഒടുവിൽ തന്റെ പിന്നാലെ കൂടിയ ചെക്കനെ അധികം ബുദ്ധിമുട്ടിക്കാതെ പ്രണയിക്കാൻ നായിക തീരുമാനിക്കുന്നതോടെ സേവ് ദ് ഡേറ്റ് വിഡിയോ കൂടുതൽ ഹൃദ്യമാകുന്നു.
പിന്നെയുള്ള പൂരം പറയാനുണ്ടോ?...പഴയ ക്ലാസ് റൂമും, ഇടനാഴിയും, ലൈബ്രറിയും. പ്ലേ ഗ്രൗണ്ടുമൊക്കെ ഇരുവരുടേയും മനോഹര പ്രണയ നിമിഷങ്ങൾക്ക് വേദിയായി. സ്കൂൾ ഇടനാഴിയിലെ പ്രണയ സല്ലാപങ്ങളും, ക്ലാസ് മുറിയിലെ ഒളി കൺനോട്ടവുമെല്ലാം കൂടിയായപ്പോൾ സംഗതി കളറായി. ഒടുവില്‍ പത്താം ക്ലാസ് ഫൈനൽ എക്സാം കഴിഞ്ഞ് ഫെയർവെല്ലിന്റെ ദിവസം മാതാവിന്റെ മുന്നിൽ നിന്ന് നായകനും നായികയും പ്രാർത്ഥിക്കുകയാണ്. ‘എനിക്ക് ഇവനേയും ഇവന് എന്നേയും അങ്ങ് കൊടുത്തേക്കണ മാതാവേ... എന്ന് പ്രാർത്ഥിക്കുകയാണ്.’ ഇരുവരുടേയും പ്രാർത്ഥന കല്യാണത്തിൽ കൊണ്ടെത്തിക്കും വിധം മാതാവ് സ്വീകരിച്ചുവെന്ന് എൽസ പറയുന്നിടത്താണ് സേവ് ദ് ഡേറ്റ് വിഡിയോ അവസാനിക്കുന്നത്. 2019 ഫെബ്രുവരി മൂന്നാം തീയതിയാണ് അമലിന്റേയും എൽസയുടേയും വിവാഹം.
സേവ് ദ് ഡേറ്റ് വിഡിയോ കാണാം;
കഴിവ്, മിടുക്ക്, ചങ്കുറ്റം കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ല; ഹൃദയം ഉള്ളവർക്ക് വേദന അറിയാൻ സാധിക്കണം!
‘ജഡ്ജസ് പ്ലീസ് നോട്ട്, മാധവിക്കുട്ടി ഓൺ സ്റ്റേജ്’; മഞ്ജുവിന്റെ ഹൃദയം കീഴടക്കി കുഞ്ഞ് അൻവിത
വിവാഹ സൽക്കാര വേദിയിൽ മരക്കസേര, ചെഗുവേര, പഴയ സൈക്കിൾ; ആദര്‍ശങ്ങൾ കൈവിടാതെ അഖിലയും അനൂപും
‘‘ഉപാധികളില്ലാതെ അമ്മയുടെ സ്നേഹം’’; നവ്യയുടെ ‘ചിന്നം ചിരു കിളിയേ’ ട്രെയിലറെത്തി