മകളുടെ പ്രണയബന്ധം ഇഷ്ടപ്പെട്ടില്ല, മകളെ കൊന്ന് തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്നുവരുകയായിരുന്നു പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ തലയുമായി റോഡിലൂടെ ഒരാൾ നടന്നുവരുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് സർവേഷ് കുമാർ സമ്മതിച്ചത്. മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് അവളുടെ തലയറുത്തതെന്ന് സർവേഷ് കുമാർ പൊലീസിനോട് സമ്മതിച്ചു. ‘ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല. മൃതദേഹം വീട്ടിലെ മുറിയിലുണ്ട്.’ – സർവേഷ് കുമാർ പൊലീസിനോട് പറഞ്ഞു.