പ്രളയകാലത്ത് സോഷ്യൽ മീഡിയ വഴി ഒരു ചെറു വിഭാഗം പ്രചരിപ്പിച്ച പല വ്യാജ സന്ദേശങ്ങളും ജനങ്ങളിൽ പല വിധ സംശയങ്ങൾ സൃഷ്ടിക്കുന്നു. അതിൽ ഒന്നാണ് വെള്ളപ്പൊക്കത്തില്‍ വീട്ടിലേക്ക് വെള്ളം കയറിവര്‍, നാശ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ എന്നിവര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേനെ 10,000 രൂപ നല്‍കുന്നുണ്ടെന്നത്. ഈ സന്ദേശം വ്യാജമെന്ന് തൃശ്ശൂര്‍ കലക്ട്രേറ്റ് അറിയിച്ചു. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ വില്ലേജ് ഓഫീസില്‍ ഫോം പൂരിപ്പിച്ചു നല്കിയാല് 10,000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കും എന്ന സന്ദേശം വാട്സ്ആപ്പ് വഴിയാണ് പ്രചരിക്കുന്നത്.
ദുരിതാശ്വാസ പദ്ധതികളുടെ വിവരശേഖരണാര്‍ഥം തയ്യാറാക്കിയ ഫോമും കൂട്ടിച്ചേര്‍ത്താണ് പ്രചരണം. ബാങ്ക് മുഖേനെയാണ് തുക ലഭിക്കുക എന്നതിനാല്‍ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സ് നിര്‍ബന്ധമായും വെക്കണം എന്ന് സന്ദേശത്തിൽ പ്രത്യേകം പറയുന്നു. വീട്ടില്‍ വെള്ളം കയറിയതിന്റെ ഫോട്ടോ ഉണ്ടായാല്‍ അപേക്ഷ ആദ്യം പരിഗണിക്കുമെന്നും സന്ദേശത്തിലുണ്ട്. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും കലക്ട്രേറ്റ് അറിയിച്ചു.