Thursday 21 March 2019 03:44 PM IST : By സ്വന്തം ലേഖകൻ

അന്ന് സുന്ദരിപ്പട്ടം ഇന്ന് ആർമി ഓഫീസർ! ഗ്ലാമറിനു പിന്നാലെ പോകാത്ത ഗരിമയുടെ ചങ്കൂറ്റത്തിന് ഏഴഴക്

garima

ഇത്രയും ധീരമായൊരു തീരുമാനം ഒരു പെണ്ണും എടുത്തിട്ടുണ്ടാകില്ല. ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ പെൺകൊടിയെന്ന പെരുമ പേറിയ പെൺകൊടി സേനയിലേക്ക് കാലെടുത്തു വച്ചു എന്നത് ഒരു പക്ഷേ കേട്ടുകേൾവിയില്ലാത്ത സംഭവമായിരിക്കും. ലഫ്റ്റനന്‍റ് ഗരിമ യാദവ് എന്ന ചങ്കുറപ്പുള്ള പെണ്ണ് നമ്മോട് പറയുന്നത് അക്കഥയാണ്. റാംപിൽ നിന്നും ആർമി ഓഫീസർ എന്ന ഉത്തുംഗ പദവിയിലേക്ക് കാലെടുത്തു വച്ച കഥ ഗരിമ തന്നെ പറയുന്നു.

2017 നവംബറിലാണ് ഗരിമയെ തേടി സുന്ദരിപ്പട്ടം എത്തുന്നത്. ഇന്റര്‍നാഷണല്‍ ലെവലായിരുന്നു അടുത്തതായി മത്സരിക്കേണ്ടത്. എന്നാല്‍, അതിനു കാത്തു നിൽക്കാതെ നില്‍ക്കാതെ, അവള്‍ ചെന്നൈ OTA (ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമി)യില്‍ ജോയിന്‍ ചെയ്തു.  തന്റേടമുള്ള തീരുമാനം!

garima-1

ഷിംലയിലെ ആര്‍മി പബ്ലിക് സ്കൂളിലാണ് ഗരിമ പഠിച്ചത്. പിന്നീട്, ഡല്‍ഹി, സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ബി എ എക്കണോമിക്സ്. പിന്നീട്, സിവില്‍ സര്‍വീസിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആര്‍മിയാണ് തന്റെ മേൽവിലാസം മാറ്റിയെഴുതിയതെന്ന് പറയുന്നു. പഠനസമയത്തു തന്നെ ഇന്ത്യന്‍ ആര്‍മ്മിയുടെ ഭാഗമാവുക എന്ന സ്വപ്നം അവൾ ഉള്ളിന്റെ ഉള്ളിൽ ഒളിപ്പിച്ചിരുന്നു. ഐ എ എസ്സിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. 

ആദ്യത്തെ ശ്രമത്തില്‍ തന്നെ ഗരിമയ്ക്ക് OTA -യില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗരിമ, സി ഡി എസ് വിജയിക്കുകയായിരുന്നു. '' ഞാനൊരു സിംഗിള്‍ മദര്‍ കുട്ടിയാണ്. അമ്മ മാത്രമാണ് കൂടെയുണ്ടായിരുന്നത്. എന്റെ എല്ലാ ഉയര്‍ച്ചകളിലും താഴ്ചകളിലും അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. വളരെ കരുത്തുറ്റ ഒരു സ്ത്രീയായിരുന്നു അവര്‍. അവരാണ് എന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലക ശക്തി. ഞാന്‍ കാരണം അവര്‍ക്ക് അഭിമാനം തോന്നണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. '' ഗരിമ യാദവ് പറയുന്നു.

garima-2

ദൗർബല്യങ്ങൾക്കും പരിമിതികൾക്കും മുന്നിൽ അടിമപ്പെടുകയല്ല. എന്താണോ നമ്മുടെ ദൗര്‍ബല്ല്യം അത് മനസിലാക്കി, അതിനു മുകളില്‍ വര്‍ക്ക് ചെയ്യുന്നതിലാണ് കാര്യം. ഓരോ ദിവസവും നമ്മള്‍ മെച്ചപ്പെടും. സത്യസന്ധരായിരിക്കുക, പോസിറ്റീവ് ആയിരിക്കുക, ക്രിയേറ്റീവായിരിക്കുക, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവുക അത് മാത്രം നമ്മള്‍ പിന്തുടര്‍ന്നാല്‍ മതി വിജയത്തിലേക്കെത്താന്‍'' ഗരിമ പറയുന്നു. 

വലിയ വലിയ സ്വപ്നങ്ങള്‍ കാണുക, അതിനു വേണ്ടി കഠിനമായി പരിശ്രമിക്കുക, വിജയം നമ്മിലേക്കെത്തുമെന്നാണ് പെണ്‍കുട്ടികളോട് ഗരിമയ്ക്ക് പറയാനുള്ളത്.