ബ്രിട്ടനിലെ കിരീടാവകാശിയായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലുമായുള്ള വിവാഹം നാളെ. രാജകീയ വിവാഹത്തിന് ഒപ്പം വിവാദങ്ങളും കുറവില്ല. ദിവസങ്ങളായി ബ്രിട്ടീഷ് മാധ്യമങ്ങളിലും ഇതുതന്നെയാണ് ചർച്ച. മേഗന്റെ അമ്മ കറുത്ത വര്‍ഗക്കാരിയായത് ബ്രിട്ടണിലെ യാഥാസ്ഥിതിക വിഭാഗത്തിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഇതിനുപുറമെ ഇവരുടെ രണ്ടാം വിവാഹമെന്നതും അനിഷ്ടത്തിനു കാരണമായി. ഇപ്പോൾ മേഗന്റെ ബന്ധുക്കള്‍ വിവാഹത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതാണ് പുതിയ പ്രശ്നം.
മേഗന്‍ മാര്‍ക്കലിന്റെ പിതാവ് തോമസ് മാർക്കൽ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് കെന്‍സിങ്ടണ്‍ കൊട്ടാരം അറിയിച്ചിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഇക്കാരണം കൊണ്ടാണ് വിവാഹച്ചടങ്ങുകളില്‍ നിന്ന് വിട്ടുനിൽക്കുന്നത്. പിതാവിന് പകരമായി മുന്‍ ഭാര്യ ഡോറിയ രാഗ്‌ലാന്‍ഡ് മേഗനെ പള്ളിയിലേക്ക് ആനയിക്കും.
കാര്‍ അപകടത്തില്‍ പരുക്കേറ്റതിനെ തുടർന്ന് മേഗന്റെ സഹോദരി സാമന്തയും വിവാഹത്തിൽ പങ്കെടുക്കില്ല. മേഗന്റെ അര്‍ധ സഹോദരന്‍ തോമസ് ജൂണിയറിനും വിവാഹച്ചടങ്ങിലേക്ക് ക്ഷണമില്ല. മേഗന്‍ ഒരു നല്ല ഭാര്യയാകില്ല എന്നുകാണിച്ച് ഇയാൾ കത്തെഴുതിയത് വൻ വിവാദമായിരുന്നു. അതേസമയം മേഗനുമൊത്തുള്ള ജീവിതം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുന്‍ ഭര്‍ത്താവ് ട്രെവര്‍ ഏഗല്‍സണ്‍.
ശനിയാഴ്ചയാണ് 33 വയസുകാരനായ ഹാരി രാജകുമാരനും 36 വയസുകാരി മേഗനും തമ്മിലുള്ള വിവാഹം. വിന്‍ഡ്‌സര്‍കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലാണു ചടങ്ങ് നടക്കുക. ഹരിയും മേഗനും വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം വിന്‍ഡ്‌സര്‍കാസിലിൽ എത്തിയിരുന്നു.