തിരുവനന്തപുരം അമ്പലത്തറ മുട്ടാർ സ്വദേശി ഹരിയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്നും നാടിതു വരെയും മുക്തമായിട്ടില്ല. തന്റെ മരണത്തിന്റെ പൂർണ ഉത്തരവാദികൾ ഭാര്യ ആശാറാണിയും ഭാര്യാസഹോദരിയും ഭാര്യാ പിതാവുമാണെന്നറിയിച്ചാണ് ഹരി ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹരി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഹരി ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ നടത്തിയിട്ടുള്ളത്. ഭാര്യയിൽ നിന്നും താനേറ്റു വാങ്ങിയ പീഡനത്തിന്റെ ദൃശ്യങ്ങളും ഹരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മരണം നടന്ന് ദിവസങ്ങൾക്ക് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയുടെ ഭാര്യ ആശറാണി.
വിഡിയോ പുറത്തു വിടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഹരി തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഉറങ്ങിക്കിടന്ന തന്റെ ഉള്ളംകാലിൽ ബെൽറ്റ് ഉപയോഗിച്ച് അടിച്ചു. ആരും കാണാത്ത ശരീരഭാഗങ്ങളിലാണ് ഹരി തന്നെ മർദ്ദിച്ചിരുന്നത്. ഉറങ്ങിയാൽ...കണ്ണടഞ്ഞു പോയാൽ നിന്നെ അടിക്കുമെന്ന് ഹരി പറഞ്ഞു. ഒന്നുറങ്ങിക്കോട്ടേയെന്ന് കെഞ്ചി...അപ്പോഴൊക്കെ ഉറങ്ങിയാൽ അടി ഉറപ്പാണെന്നായിരുന്നു മറുപടി. പലവട്ടം കണ്ണടഞ്ഞു പോയപ്പോഴും ഹരിയെന്നെ ക്രൂരമായി തന്നെ മർദ്ദിച്ചു. ദേഹത്ത് പലയിടത്തും ഹരി കടിച്ചു മുറിച്ച പാടുകളാണ്. ബന്ധുക്കൾ ചോദിക്കുമ്പോൾ മേശ കയറിയിടിച്ചതാണെന്നൊക്കെ കള്ളം പറയും. അന്ന് തീരെ സഹികെട്ടപ്പോഴാണ് അങ്ങനെ പ്രതികരിച്ചു പോയത്. – ആശാറാണി പറയുന്നു.
‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി
മൂന്നര മാസത്തിനിടെ മാല പൊട്ടിച്ചുണ്ടാക്കിയത് 12 ലക്ഷം! സിനിമാക്കഥകളെ വെല്ലും ചാലക്കുടിയിലെ സംഭവം
എനിക്ക് പരപുരുഷ ബന്ധമുണ്ടെന്നാണ് ഹരി പറയുന്നത്. എനിക്ക് കൂടുതലും ചീത്തപ്പേര് കേട്ടിട്ടുള്ളത് ഹരിയുടെ പേരുമായി ചേർത്താണ്. അതു കൊണ്ടാണ് എനിക്ക് ഹരിയെ വിവാഹം കഴിക്കേണ്ടി വന്നത്. ഹരിക്കു വേണ്ടിയാണ് 14 വർഷവും പേരുദോഷം കേട്ടത്. അതിന്റെപേരിൽ എന്റെ ബന്ധുക്കൾ വരെ പിണങ്ങി. ജോലി ചെയ്യുന്ന സ്ഥലത്തെ പയ്യനുമായി ചേർത്താണ് എന്നെ ദുഷിച്ച് പറയുന്നത്. അവന് എന്റെ അനിയന്റെ പ്രായം മാത്രമേയുള്ളൂ. ഞങ്ങൾ തമ്മിൽ വേറെ യാതൊരു ബന്ധവുമില്ല. വാഹനത്തിന്റെ സിസി മുടങ്ങിയപ്പോൾ രണ്ട് പേര്‍ എന്റെ ജോലി സ്ഥലത്ത് വന്ന് അന്വേഷിച്ചിരുന്നു. അവരേയും ചേർത്ത് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. പലരേയും ഹരിക്ക് സംശയമാണ്. എന്റെ അനിയത്തിയുടെ ഭർത്താവിനെ ചേർത്തു പോലും ഹരി ദുഷിച്ചു പറഞ്ഞിട്ടുണ്ട്.– ആശാറാണിയുടെ വാക്കുകൾ
‘മേളലഹരിയിൽ മതിമറന്നു;’ ആളെ കിട്ടി, പൂരലഹരിയിൽ നിറഞ്ഞാടിയ പെൺകുട്ടി ഇതാ ഇവിടെയുണ്ട്
‘തൂ മേരാ ഹീറോ നമ്പർ വണ്‍’; വിവാഹ വേദിയെ ഹരംകൊള്ളിച്ച കിടിലൻ നൃത്തം; വൈറൽ വിഡിയോ
തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫെയ്സ്ബുക്കിൽ വിഡിയോ ചെയ്തിരുന്നു. ഹരിയുടെ ഭാര്യ ആശാ റാണി, ഭാര്യാ സഹോദരി, ഭാര്യാപിതാവ് തുടങ്ങി തന്റെ മരണത്തിന് കാരണക്കാരായവരെ വിഡിയോയിലൂടെ അക്കമിട്ട് നിരത്തുന്നുണ്ട് ഹരി.
ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങളും ഹരി ഉയർത്തുന്നുണ്ട്. തന്റെ ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവര്‍ ആയ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇതിനിടയില്‍ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. ഇതിനൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്തത്.