ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയില്‍ 'കല്യാണപ്പെണ്ണ്' വൻ വ്യവസായമായി മാറുന്നു. മറ്റു സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഹരിയാനയിലേക്ക് കടത്തുന്നതായാണ് റിപ്പോർട്ടുകൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 15 മുതല്‍ 25 ലക്ഷം വരെയുള്ള തുകയ്ക്കാണ് വിൽക്കുന്നത്. വിവാഹമെന്ന പേരിൽ 15 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും വില്‍പ്പനച്ചരക്കാക്കുകയാണ്. ലക്ഷങ്ങള്‍ മറിയുന്ന 'മാംസ കച്ചവടത്തിൽ' ഇടനിലക്കാരും ഇടനില നില്‍ക്കുന്ന സ്ഥാപനങ്ങളും ലാഭം കൊയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹരിയാനയിൽ വിവാഹം വലിയ ബിസിനസായി മാറിയതോടെ കല്യാണപ്പെണ്ണിന് മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ നേടുന്നത്. ഉത്തരാഖണ്ഡ്, ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളില്‍ ഏറെയും 15 വയസ്സില്‍ താഴെയുള്ളവരാണ്. 'പാരോ', 'മോള്‍ കി ബഹു' എന്നു പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള പെൺകുട്ടികളെ സ്വകാര്യസ്വത്തായി കണക്കാക്കി വീണ്ടും വില്‍ക്കുകയും ചെയ്യുന്നു.
പ്രമേഹത്തിന് മരുന്നു കഴിച്ചാൽ കരളോ വൃക്കയോ ചീത്തയാകില്ല, ആരോഗ്യം കാക്കുകയേ ഉള്ളൂ; ഡോക്ടർ പറയുന്നത്!
‘അച്ഛനെപ്പോ നോക്കിയാലും ഒരു ഓംമ്പ്ലേറ്റാ...’; സ്നേഹമൂട്ടി ഒരു മാലാഖ; മനസു നിറയ്ക്കും വിഡിയോ
ആദ്യം പെണ്‍കുട്ടിയുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി വാങ്ങുന്നയാളെ കാണിക്കും. പിന്നീട് വരന്റെ കുടുംബത്തെയും ഫോട്ടോ കാണിക്കും. പെണ്‍കുട്ടികള്‍ 18 ല്‍ താഴെ പ്രായമുള്ളവർ ആയിരിക്കും. ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ കൊടുത്ത് പെൺകുട്ടികളെ വാങ്ങുന്നു. ഇത്തരത്തിൽ ജിന്‍ഡ് ജില്ലയിലെ മോര്‍ഖി എന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് 250 കല്യാണപ്പെണ്ണുങ്ങളെയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് 45 വയസ്സുകാരന്‍ സന്ദീപ് ഭിവാനി എന്നൊരാള്‍ക്ക് രണ്ടു ലക്ഷത്തിന് വിറ്റ 15 വയസ്സുകാരിയെ പൊലീസ് കണ്ടെത്തിയിരുന്നു. സന്ദീപ് ഭിവാനിയെയും പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2018 ഫെബ്രുവരിയില്‍ ഹരിയാന പൊലീസ് ഫരീദാബാദില്‍ നടത്തിയ ഓപ്പറേഷനിൽ മൂന്ന് കൊച്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.