പാറ്റ്‌നയിൽ എച്ച്ഐവി ബാധിതയായ 22 വയസ്സുകാരിയെ രണ്ടുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. വിധവയായ യുവതിയെ ട്രെയിനില്‍ വച്ചാണ് യുവാക്കൾ ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. ദിവസങ്ങള്‍ക്ക് മുൻപ് പാറ്റ്‌ന- ബാബുഅ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കെയ്മൂര്‍ ജില്ലയിലെ കുദ്ര മാര്‍ക്കറ്റിലെ ചൈതി മുഹല്ല നിവാസികളായ ബിരേന്ദ്ര പ്രകാശ് സിങ് (30), ദീപക് സിങ് (30) എന്നിവരാണ് പ്രതികള്‍.
എച്ച്ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറാപ്പി സെന്ററില്‍ നിന്നും മരുന്ന് വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ക്രൂര പീഡനം അരങ്ങേറിയത്. രാത്രി 12 ന് ട്രെയിന്‍ അവസാന സ്റ്റോപ്പായ കുദ്രയില്‍ എത്തിയപ്പോള്‍ യുവതിയും പ്രതികളും കംമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായി. ഇതോടെ പ്രതികള്‍ യുവതിയ്ക്കെതിരെ തിരിഞ്ഞു. രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. അതിലൊരാള്‍ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ട്രെയിനിലെ ഒരു ബോഗിയില്‍ ജനലും വാതിലും അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസുകാർ നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ യുവാക്കളിൽ ഒരാൾ ട്രെയിനില്‍ നിന്നു ഇറങ്ങിയോടി. എന്നാല്‍ രണ്ടുപേരെയും പൊലീസ് പിടികൂടി.