വിധി നല്‍കിയ വേദനകളെ വകഞ്ഞുമാറ്റി ജീവിതം തിരിച്ചു പിടിക്കാനുള്ള ‘സിംഗിൾ പാരന്റ്സിന്റെ’ പോരാട്ടത്തിന് ഹൃദയം നിറഞ്ഞ് സല്യൂട്ട് നൽകുകയാണ് സോഷ്യല്‍ മീഡിയ. ‘സിംഗിൾ പാരന്റിന്റെ’ കഷ്ടപ്പാടിന്റേയും വേദനകളുടേയും കഥ സിംഗിൾ പാരന്റ് ചാലഞ്ച് എന്ന ഹാഷ്ടാഗിലാണ് പങ്കുവയ്ക്കപ്പെടുന്നത്. പ്രിയപ്പെട്ടവനെ മരണം കൊണ്ടു പോയതോടെ തനിച്ചായി പോയ തന്റേയും മകന്റേയും ജീവിതം വികാര നിർഭരമായി കുറിക്കുകയാണ് ഹണി ജേക്കബ്. സഹതാപ കണ്ണുകളേയും വേദനകളേയും അതിജയിച്ചുള്ള തന്റെ ജീവിതത്തിൽ പ്രിയപ്പെട്ടവർ തണലായ കഥയാണ് ഹണി ലഘു കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലൂടെയാണ് തന്റെ അനുഭവം ഹണി കുറിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ശരിക്കും അതൊരു ചലഞ്ച് തന്നെയാണ്... ഒരേ സമയം അമ്മയും അപ്പനും ആയി ജീവിക്കുക എന്നുള്ളത്...
ജീവിതം ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും ഒരു ആക്സിഡന്റ് രൂപത്തിൽ ദൈവം ഇച്ചായനെ കൊണ്ട് പോയപ്പോൾ തനിച്ചായി പോയത് ഞാനും മോനും ആണ്....
നമുക്ക് നേരെ നീളുന്ന സഹതാപ കണ്ണുകള്‍ വിധവ എന്ന പരിവേഷം തന്നെങ്കിലും.... ഒരിക്കലും എന്നെ അങ്ങനെ കാണാതെ എന്തിനും കട്ടക് കൂടെ നിൽക്കുന്ന എന്റെ കുടുംബവും ബന്ധുക്കളും കൂട്ടുകാരും ആണ് എന്റെ ബലം....
NB: ഒരു ചലഞ്ച് പോസ്റ്റ് ഇലും പങ്കെടുക്കാത്ത ഞാൻ ഇതിടൻ കാരണം...."ചേച്ചി സിംഗിൾ പരെന്റ് ചലഞ്ച് പോസ്റ്റ് ഇട്ടില്ലെ എന്നും ചോദിച്ചു 2 ദിവസം ആയി എന്റെ പുറകെ നടകുന്ന എന്റെ അനിയൻ"