‘‘പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഞാൻ കടിച്ചത്. ക്ഷമിക്കണം’’.
പക്ഷേ ഭർത്താവിന്റെ മാപ്പിരക്കലൊന്നും ഭാര്യ കാര്യമാക്കുന്നില്ല. ‘കടിച്ചാൽ ശിക്ഷ ഷാർജയിലും കിട്ടണമെന്നാണ്’ ഭാര്യയുടെ പക്ഷം.
തന്റെ അവിഹിത ബന്ധം കണ്ടുപിടിച്ച് ചോദ്യം ചെയ്തതിനാണ് അറബ് പൗരൻ ഭാര്യയെ കടിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തത്. കേസില്‍ ഇയാൾക്കെതിരെ ഷാര്‍ജ പൊലീസ് കേസെടുത്തു. എന്നാല്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഭാര്യയെ ഉപദ്രവിച്ചതാണെന്ന് സമ്മതിച്ച്, ഭര്‍ത്താവ് മാപ്പ് പറഞ്ഞെങ്കിലും ഭാര്യ അത് അംഗീകരിച്ചില്ല.
തന്നെ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. പല തവണ കടിക്കുകയും ചവിട്ടുകയും വീട്ടുപകരണങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് താന്‍ കണ്ടുപിടിച്ചതോടെയാണ് ഇത്തരം ഉപദ്രവങ്ങൾ തുടങ്ങിയതെന്നും ഉപദ്രവം കാരണം താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും പറഞ്ഞ ഭാര്യ,
ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
കൈയ്യില്‍ പലയിടങ്ങളിലും പരിക്കുള്ളതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും അവർ കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ ക്ഷമാപണം അംഗീകരിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും ഭാര്യ വിസമ്മതിക്കുകയായിരുന്നു. തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് ഭര്‍ത്താവ് കോടിതിയില്‍ ആവശ്യപ്പെട്ടതിനാൽ കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.