പ്രളയക്കെടുതികളിൽ നിന്നു നമ്മൾ കരകയറുമ്പോഴും മനസ്സിനേറ്റ ആഘാതങ്ങൾക്ക് മാനസികസഹായം തേടി വനിതാ ഹെൽപ്‌ലൈൻ നമ്പരുകളിലേക്ക് വൻതോതിലാണ് ഫോൺകോളുകൾ വരുന്നത്.
പ്രളയം നരിട്ടും അല്ലാതെയും ബാധിച്ചവരുടെ മനോസംഘർഷവും മാനസിക പ്രശ്നങ്ങളും പങ്കുവെയ്ക്കാനും പരിഹാരങ്ങളിലേക്കുള്ള വഴികാട്ടിയുമാവുകയാണ് ഈ ഹെൽപ്‌ലൈൻ.
കേരളത്തിലെ ഏറ്റവും വിദഗ്ധരായ പത്തു ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ് ഈ കോളുകൾ കൈകാര്യം ചെയ്യുന്നത്.
വനിത ഐഎസിപി ഹെൽപ്‌ലൈനിന്റെ നാലാം ദിനമായ ഇന്ന് (20–09–2018) ഉച്ചയ്ക്ക് രണ്ടുമുതൽ നാലുമണി വരെയുള്ള സമയത്താണ് ഹെൽപ്‌ലൈൻ നമ്പരുകളിലേക്ക് വിളിക്കേണ്ടത്.
കളമശ്ശേരി, മഞ്ഞുമ്മേൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാ.ഡോ. രാജീവ് മൈക്കിൾ, കൊച്ചി സഞ്ജീവനി ഐ എൻ എച്ച് എസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷറിക ശ്യാം എന്നിവരാണ് ഇന്നു വിളിക്കുന്നവരേട് സംസാരിക്കുകയും വിദഗ്ദ നിർദേശങ്ങൾ നൽകുകയും െചയ്യുന്നത്.
ആർക്കൊക്കെ വിളിക്കാം
∙ പ്രളയശേഷം വിഷാദം ഉൾപ്പെടെയുള്ള
മാനസികവിഷമങ്ങൾ അനുഭവിക്കുന്നവര്‍ക്കും
അങ്ങനെ സംശയം തോന്നുന്നവര്‍ക്കും.
∙ പ്രളയത്തിനിരയായ കുട്ടികളുെട
രക്ഷകർത്താക്കൾക്ക്
∙ പ്രളയത്തിൽ സജീവമായി പ്രവർത്തിച്ച്
മനസ്സുലഞ്ഞുപോയ സന്നദ്ധപ്രവർത്തകർക്ക്
∙ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ
അനുഭവിക്കുന്ന പ്രവാസികൾക്ക്
∙ ആത്മഹത്യയെക്കുറിച്ച് പറയുന്നവർക്കോ
അവരുടെ ബന്ധുക്കൾക്കോ
∙ പ്രളയശേഷം സ്വഭാവത്തിൽ അസാധാരണമാറ്റം
ഉണ്ടായവർക്കോ അവരുെട ബന്ധുക്കൾക്കോ
∙ തനിച്ചാണ് എന്ന തോന്നലുള്ളവർക്ക്
വെള്ളിയാഴ്ച (21–09–2018) വരെയാണ് ഹെൽപ്‌ലൈൻ സേവനം ലഭ്യമാവുക.
വിളിക്കൂ, വനിത ഹെൽപ് ലൈന്‍ നമ്പരുകളിലേക്ക്.
ഉച്ചയ്ക്ക് 2 മുതൽ 4 മണിവരെ
∙ 98953 99205, ∙ 73566 09852