കെഎം ബഷീറിന്റെ വിയോഗം സമ്മാനിച്ച വേദനയില്‍ നിന്നും ആ കുടുംബം ഇനിയും മുക്തമായിട്ടില്ല. വിധിയുടെ വിളികേട്ട് ബഷീര്‍ പോയ് മറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും ആ ഓര്‍മ്മകള്‍ കനല്‍ പോലെ എരിയുന്നു. വേദനകളുടെ നടുക്കടലില്‍ നിന്ന് ബഷീറിന് പ്രിയപ്പെട്ടവര്‍ വനിതയോട് സംസാരിച്ച വാക്കുകള്‍ ഇതാ ഒരിക്കല്‍ കൂടി....
ഒരു മരണം നടന്ന വീടാണതെന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. ഉണ്ണിവിരലുണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒന്‍പതു മാസക്കാരിക്ക് മരണമുണ്ടാക്കുന്ന നിശ്ശബ്ദത എവിടെ മനസ്സിലാകാന്‍! ഉമ്മയുടെ മുറിയില്‍ നിന്നു കുതറിച്ചാടി പുറത്തിറങ്ങിയതാണ് അവള്‍. ബഷീറിന്റെ ഇളയ മകള്‍, അസ്മി. അനിയത്തിയുടെ പിന്നാലെതന്നെയുണ്ട് ഇത്താത്ത ജന്ന. സങ്കടകടല്‍ താണ്ടുന്ന ഉമ്മയെയും കുഞ്ഞനിയത്തിയെയും ഇനി കരുതേണ്ടത് താനാണെന്നൊരു തോന്നലുണ്ട് ഈ രണ്ടാം ക്ലാസുകാരിയില്‍.
അബ്ബ ഇനി വരില്ലെന്ന് ജന്നയ്ക്കറിയാം. മരിക്കുന്നതിന് ഒരു ദിനം മുന്‍പാണ് ബഷീര്‍ അവസാനമായി ഈ വീട്ടിലേക്കു വിളിച്ചത്. ആ സമയത്ത് ജന്ന ഭക്ഷണം കഴിക്കുകയായിരുന്നു. മോളുമായി സംസാരിക്കണമെന്നു പറഞ്ഞതുെകാണ്ട് അല്‍പസമയം കഴിഞ്ഞ് ബഷീറിന്റെ ഭാര്യ ജസീല തിരിച്ചു വിളിച്ചു. അന്ന് ജന്നയും അബ്ബയും കൂടി കുറെനേരം കൊഞ്ചിപ്പറഞ്ഞതാണ്.
പിന്നെ അവളുടെ അബ്ബ വന്നത് ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ്. പുറത്ത് ഒരുപാട് ആളുകള്‍ കാത്തു നില്‍ക്കുന്നതു കൊണ്ട് വീടിനുള്ളില്‍ അഞ്ചു മിനിറ്റാണ് ഉപ്പയെ അവള്‍ക്ക് കിട്ടിയത്. ഒന്നുമ്മ വച്ചു തീരുമ്പോഴേക്കും ഉപ്പയെ ഖബറടക്കാന്‍ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.
ഉമ്മയെ വിഷമിപ്പിക്കരുത് എ ന്ന നിര്‍ബന്ധമുണ്ട് ജന്നയ്ക്ക്. വീട്ടിലുള്ള ബന്ധുക്കളോടെല്ലാം ഇടയ്ക്ക് ചോദിക്കും. 'വാട്‌സാപ്പി ല്‍ അബ്ബയുടെ ഫോട്ടോ വന്നിട്ടുണ്ടേല്‍ കാണിക്കോ?' എന്ന്. കണ്ടു കഴിയുമ്പോള്‍ പറയും, 'ഉമ്മായെ ഈ ഫോട്ടോയും വീഡിയോയുമൊന്നും കാണിക്കല്ലേ, ഉമ്മാക്ക് വിഷമാവും.'
നിസ്‌കാരപ്പായയിലിരുന്ന് ബഷീറിന്റെ ഉമ്മ ത സ്ബീഹ് ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെ പടച്ചോനോെടന്ന പോെല പറഞ്ഞു, ''എന്റെ അള്ളാ, എനിക്കിതിനല്ലാതെ എന്തിനാവും. മരിച്ചേന്റെ കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പ് എന്നെ ഫോണില്‍ വിളിച്ച് ഉമ്മൂമ്മാന്റെ അസുഖത്തെക്കുറിച്ച് തിരക്കിയ മോനാണ്. പിന്നെ കേട്ടത്...''
അന്ന് പുലര്‍ച്ചയ്ക്ക്...
മലപ്പുറം തിരൂര്‍ വാണിയന്നൂര്‍ ശാദുലിഹാള്‍ റോഡില്‍ കണ്ടിയില്‍ മുഹമ്മദ് ഹാജിയുടെയും തിത്താച്ചുമ്മ ഹജ്ജുമ്മയുടെയും ആറ് മക്കളില്‍ മൂന്നാമത്തെയാളാണ് കെ എം ബഷീര്‍.
''ഓന് പതിമൂന്നു വയസ്സുള്ളപ്പോള്‍ ഉപ്പ മരിച്ചതാണ്. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ്സയില്‍ താമസിച്ചാണ് ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിച്ചത്. പൈസയ്ക്ക് ഉമ്മയെ ബുദ്ധിമുട്ടിക്കണ്ടാന്നു കരുതി ഡിഗ്രിക്കു പഠിക്കുമ്പോള്‍ തന്നെ സിറാജ് പത്രത്തിന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യാന്‍ തുടങ്ങി. എന്നോടൊരാവശ്യത്തിനും പൈസ ചോദിക്കലില്ല. കുറച്ചു ദിവസം മുന്‍പ് എന്നെ ഹോസ്പിറ്റലില്‍ കൊണ്ടോയി ചെക്കപ്പൊക്കെ നടത്തി. ഒ ന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല.'' ഉമ്മ പറയുന്നു.
''ഞങ്ങളുടെ പൊരേനടുത്തു തന്നെയാണ് ശാദുലി ഹാള്‍. അവിടെ മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച സ്വലാത്ത് ഉണ്ടാവും. എത്ര തിരക്കാണെങ്കിലും അതിനു ഓനെത്താതിരിക്കില്ല. ബഷീര്‍ ബാവ എന്നായിരുന്നു കുട്ടിക്കാലത്ത് വിളിച്ചിരുന്നത്.
അവസാനം വന്നു പോയത് മരിക്കണേനു മുന്‍പുള്ള തിങ്കളാഴ്ചയാണ്. കാലത്ത്, ഞാന്‍ കോലായിലിരുന്ന് ഓതുമ്പോഴാണു വന്നത്. ഇളയ മോന്റെ വണ്ടിയില്‍ കയറി റെയില്‍വേസ്േറ്റഷനില്‍ പോകാന്‍ നേരവും ചോദിച്ചു.'എന്താ വേണ്ട്യേ, നിങ്ങക്ക്? ബേക്കറി പലഹാരം വേണോ?' 'പലഹാരം തിന്നാന്‍ ഞാനെന്താ കുട്ടിയാണോന്ന്' ചോദിച്ച് ഞാന്‍ വെറുതെ ഓനെ മൂപ്പിച്ചു.
പൊലര്‍ച്ചെ നാലരയ്ക്ക് ആരോ വാതില് തുറക്കുന്ന ശ ബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ഇളയമോന്‍ എവിടേക്കോ പോകാന്‍ നില്‍ക്കുന്നു. 'ജ്ജ് എങ്ങടാ പോണേന്ന് ചോദിച്ചപ്പോള്‍, ഇക്കാക്കാന്റെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു' എന്നു പറഞ്ഞു. പുറത്തേക്കിറങ്ങിയപ്പോ മുറ്റം നിറയെ ആള്. എന്താന്നു ചോദിച്ചിട്ടും ആരും കാര്യം പറഞ്ഞില്ല.
ആ സമയത്ത് എന്റെ ആങ്ങള വിളിച്ച് 'ബഷീറിനെന്താ പറ്റിയത്' എന്നു ചോദിച്ചപ്പോഴേ എന്റെ ഉള്ളില്‍ ആധി കയറി. 'എന്റെ മോന് എന്തോ പറ്റിയേക്കണ്'. പിന്നീട് എപ്പോഴോ ഓ ന്റെ മോള് വന്നു 'എന്റെ ഉപ്പാന്റെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞേന്' എന്നു പറയുന്നതു കേട്ടപ്പോള്‍ ചങ്കു പൊട്ടിപ്പോയി. എത്തരം ചെറിയ കുട്ടികളാണ്. ഇനി അവരെന്താക്കും...
എന്തു പറഞ്ഞാലും ഓന്റെ മുഖത്ത് എപ്പോഴും ചിരിയുണ്ടാവും. ആ ചിരി മരിച്ചപ്പോഴും ഓന്റെ മുഖത്തുണ്ടായിരുന്നു. അ വസാനം കാണുമ്പോള്‍ ' ഉമ്മാ, പെരുന്നാള് നമുക്ക് പുതിയ വീട്ട്ന്നാക്കാം' എന്നു പറഞ്ഞു പോയതാണ് എന്റെ മോന്‍...
ഞങ്ങള്‍ക്ക് നീതി വേണം
''ബന്ധുക്കളെല്ലാം ചേര്‍ന്നൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. അതില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതരയ്ക്ക് ബഷീറിന്റെ മെസേജുണ്ടായിരുന്നു.'ബലി പെരുന്നാള്‍ പന്ത്രണ്ടിന്'. അതായിരുന്നു അവസാന കയ്യൊപ്പ്. പിന്നെ കേള്‍ക്കുന്നത്...'' ബഷീറിന്റെ മൂത്ത സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു തുടങ്ങി.
''അബദ്ധത്തില്‍ സംഭവിച്ച തെറ്റാണെന്നു കരുതി ഞങ്ങള്‍ ഉറ്റവരൊന്നും ഒരു പ്രകോപനവും ഇതുവരെ നടത്തിയിട്ടില്ല. പക്ഷേ, നീതി നടപ്പാക്കേണ്ട ഒരു വ്യക്തി തെറ്റിനെ മായ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാവരും കാണുന്നുണ്ടല്ലോ. തെറ്റിനെക്കുറിച്ച് പൂര്‍ണ ബോധ്യം ഉള്ള ആളാണ് എല്ലാ പഴുതുകളും അടച്ച് രക്ഷപ്പെടാന്‍ നോക്കുന്നത്. ഞങ്ങള്‍ക്ക് ആ മനുഷ്യ നോട് ഒരു വിദ്വേഷവും ഇല്ല. അയാളെ അങ്ങനെ ചെയ്യണം ഇ ങ്ങനെ ചെയ്യണം എന്നൊന്നും വിചാരിച്ചിട്ടില്ല. പറ്റിയ തെറ്റ് അംഗീകരിക്കുക എന്നുള്ളതാണ് ശരിയും മനുഷ്യത്വവും. 'സംഭവിച്ചു പോയി' എന്ന് ഏറ്റു പറഞ്ഞിരുന്നെങ്കില്‍ ഇത്ര വേദനയുണ്ടാകില്ല. അതിനു വേണ്ടി കുറേ നുണകള്‍ പറയുന്നതു കാണുമ്പോഴാണ് സങ്കടവും വേദനയും തോന്നുന്നത്.
സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സത്യം എന്നായാലും പുറത്തു വരും. അന്വേഷണം തൃപ്തികരമായി നീങ്ങുന്നില്ലെങ്കില്‍ കേസ് ഉന്നത തലത്തിലേക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ആദ്യം കേസന്വേഷിച്ച പൊലീസുകാരില്‍ ഞങ്ങള്‍ തൃപ്തരല്ലായിരുന്നു. പിന്നീടു വന്നവര്‍, ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ അധികാരികള്‍ പരാതി കൊടു ക്കാന്‍ വൈകിയതു കൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന സമയത്ത് ചെയ്യാന്‍ പറ്റാതെ പോയതെന്നെല്ലാം പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന സാഹചര്യമുണ്ടായിട്ടും അതു ചെയ്യാതെ മറ്റുള്ളവരുടെ മേലേ കുറ്റം ചാരുന്നത് ശരിയല്ല. അന്വേഷണം ശരിയായ രീതിയിലേക്ക് വരണം. ബഷീര്‍ പത്രപ്രവര്‍ത്തകനായതുകൊണ്ട് ഒരുപാടുപേര്‍ ശബ്ദിക്കാനുണ്ട്. ഞങ്ങളെപ്പോലെ ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എന്തായാനേ..
അസമയത്ത് അവര്‍ രണ്ടുപേരെയും കണ്ടപ്പോള്‍ ബഷീര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവും, അവരെ പിന്തുടര്‍ന്നിട്ടുണ്ടാവും എന്നെല്ലാമുള്ള വാദങ്ങള്‍ വരുന്നുണ്ട്. ഇതൊരു അപകടമരണമാണോ കൊലപാതകമാണോ എന്നതൊക്കെ പുറത്തു വരണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ബഷീറിന്റെ രണ്ടു ഫോണില്‍ സ്മാര്‍ട്ട് ഫോണ്‍ ഇതുവരെ കണ്ടെത്താത്തത് ദുരൂഹത തന്നെയാണ്.''
തുടക്കകാലത്ത് സിറാജിന്റെ തിരൂരിലെ റിപ്പോര്‍ട്ടറായിരുന്നു ബഷീര്‍. പിന്നീട് മലപ്പുറത്തേക്ക് മാറി. അവിടെ നിന്നാണ് തിരുവനന്തപുരത്തേക്കു പോകുന്നത്. അവിെട ബ്യൂറോചീഫായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിങ്ങിലെ മികവിനു കേരള മീഡിയ അക്കാദമിയുടെ അവാര്‍ഡും കിട്ടിയിട്ടുണ്ട്. വ്യക്തിപരമായി അറിയപ്പെടാന്‍ ഓന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തൊണ്ണൂറു ശതമാനം നാട്ടുകാരും ബഷീറിന്റെ മരണശേഷമാണ് ഓനെന്തായിരുന്നു എന്ന് തിരിച്ചറിയുന്നത്.
നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലോ കാന്‍സര്‍ െസന്ററിലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഓനാണു സഹായിച്ചിരുന്നത്. ആര്‍സിസിയിലുള്ളവരൊക്കെ പറഞ്ഞിട്ടുണ്ട്, 'ബഷീറിനെ കണ്ടാല്‍ മതി. ഒ രു ടോക്കണ്‍ ഞങ്ങള്‍ മാറ്റി വയ്ക്കുമെന്ന്.'
ചെറിയ അനിയന്റെ കല്യാണമുണ്ടായിരുന്നു മൂന്നരമാസം മുന്‍പ്. അതോടൊപ്പം തന്നെ പൊരേകൂടലും നടത്താമെന്നു തീരുമാനിച്ച് കുറച്ച് ധൃതിയില്‍തന്നെയാണ് പണികള്‍ നടത്തിയത്. അതുകൊണ്ട് കുറച്ചു കടബാധ്യതകളുമുണ്ട്.
ഒരു മാസം മുന്‍പ് ഓന്റെ പഴ്‌സ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടു. ഉപ്പ ചെറുപ്പത്തില്‍ കൊടുത്ത ഒരു പത്തുരൂപ നോട്ട് അതില്‍ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട്, പഴ്‌സും അതിലുണ്ടായിരുന്ന രേഖകളും തിരിച്ചു കിട്ടിയെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.' എനിക്കെന്തോ ആപത്തു വരാന്‍ പോകുന്നുണ്ട്, അതുകൊണ്ടാണ് ഉപ്പ തന്ന ആ നോട്ടു പോയതെന്ന്' ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ.
ഓന്റെ ഭാര്യ ജസീലയോട് അപകടം പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. ഓള് ഉടനെതന്നെ ബഷീറിന്റെ കൂട്ടുകാരന്‍ പ്രദീപിന് വിളിച്ചു. പ്രദീപ് ഒന്നും പറയാനാകാതെ കരഞ്ഞുപോയി. ജസീലയ്ക്ക് കാര്യങ്ങള്‍ മനസ്സിലായിരിക്കണം. പിന്നെ അവര്‍ ബോധം മറഞ്ഞു വീണു. ഇപ്പോള്‍ ഒന്നു ശരിയായി വരുന്നേയുള്ളൂ... അവരുടെ നിക്കാഹ് കഴിഞ്ഞിട്ട് ഡിസംബറിലേക്ക് പത്തുകൊല്ലമേ ആവുന്നുള്ളൂ.
കണ്ടു കൊതിതീര്‍ന്നിരുന്നില്ല
വീണ്ടും കൂടുതല്‍ നിശ്ശബ്ദമായ ഒരിടത്തേക്കാണ് ചെന്നെത്തുന്നത്. ഉറ്റുനോക്കുന്ന ശൂന്യമായ ഇടങ്ങളിലെല്ലാം കണ്ണില്‍ നിറയുന്നത് മറ്റൊരു മുഖമാണെന്ന് ആ മൗനം പറഞ്ഞു. ''ബഷീറിന്റെ വലിയൊരു സ്വപ്നം സ്വന്തമായൊരു വീടായിരുന്നു. അതുകൊണ്ടാണ് ഞാനും മോളും തിരുവനന്തപുരത്തു നിന്നു വാണിയന്നൂര്‍ക്ക് പോന്നത്.'' ജസീല വാക്കുകളിടറി അല്‍പനേരമിരുന്നു. ''ഞാന്‍ ബഷീറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരാളായിരുന്നു. എന്തെങ്കിലും സാധനങ്ങള്‍ മേടിക്കാനുണ്ടെങ്കില്‍ പോലും ആഴ്ചയവസാനം വരുന്ന ബഷീറിനെ കാത്തിരിക്കും. ഇടയ്ക്ക് ബഷീര്‍ പറയും. 'എന്റെ തണലില്‍ മാത്രം ജീവിക്കാതെ കാര്യങ്ങള്‍ ചെയ്തു പഠിക്ക്.' പക്ഷേ, എനിക്കതായിരുന്നു ഇഷ്ടം.
വീടു വച്ചതിനുശേഷം വീട്ടില്‍ നില്‍ക്കാന്‍ വല്ലാത്ത പൂതിയായിരുന്നു. കണക്കു കൂട്ടിയാല്‍ പത്തു ദിവസമേ ഈ വീട്ടില്‍ നിന്നിട്ടുണ്ടാവൂ. കോഴിക്കോട്ടേക്ക് മാറ്റം വാങ്ങി വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ വന്നത് എന്റെ ജ്യേഷ്ഠത്തിയുടെ മകന്റെ കല്യാണത്തിനാണ്. ഞായറാഴ്ച തിരിച്ചു പോകുന്നെന്നു പറഞ്ഞതു കൊണ്ട് ഞാനും മക്കളും കല്യാണവീട്ടില്‍ കൂടാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തേക്ക് പോ യോന്നറിയാന്‍ വിളിച്ചപ്പോള്‍ പറയുന്നു, 'എനിക്ക് പോകാന്‍ മടിയാവുന്നു. നാളെ കാലത്തു പോകാം' എന്ന്. അതു കേട്ടതോെട ഞാന്‍ വേഗം വീട്ടിലേക്കു പോന്നു. പിറ്റേന്ന് കാലത്ത് യാത്ര പറഞ്ഞു പോയി.
ഞങ്ങള്‍ തമ്മില്‍ അഞ്ചു വയസ്സ് വ്യത്യാസമുണ്ട്. നിക്കാഹ് കഴിഞ്ഞ സമയത്തേ നിര്‍ബന്ധമായി പറഞ്ഞു, 'ബഷീര്‍ എന്നു വിളിച്ചാല്‍ മതി. ഇക്കാന്നെല്ലാം വിളിക്കുമ്പോള്‍ പ്രായം കൂടിയ പോലെ തോന്നും. നമുക്കെപ്പോഴും ഒരേപോലെയിരുന്നാല്‍ മതി.'
കല്യാണത്തിനു ശേഷമാണ് ഞാന്‍ ഡിഗ്രിയെടുത്തത്. ബ ഷീറിന് മലയാള സാഹിത്യം പഠിക്കണമെന്നു നല്ല മോഹമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ കണക്കായിരുന്നു എടുത്തത്. ഒരു ദിവസം ഞാന്‍ ചോദിച്ചു, 'എന്നാല്‍ നമുക്കൊരുമിച്ചു പഠിച്ചാലോ?.' അപ്പോ ചിരിച്ചോണ്ടു പറഞ്ഞു, 'വേണ്ട, നിന്റെ വീട്ടുകാര്‍ കളിയാക്കില്ലേ, പുതിയാപ്ല ഇ പ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന്'
ഇനിയില്ല, ഒരു യാത്രയും
യാത്ര വലിയ ഇഷ്ടമുള്ള ഒരാള്‍. ഒരു മടുപ്പില്ലാതെ ലോകത്തിന്റെ അറ്റം വരെയും പോയി വരും. ഈ പെരുന്നാള്‍ക്കും കൂട്ടുകാരോടൊത്ത് ടൂര്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. കഴിഞ്ഞ കൊല്ലം ഓണത്തിന് ഞങ്ങളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയിരുന്നു. ചെറിയൊരു ട്രിപ് പ്ലാന്‍ ചെയ്ത് ട്രെയിനില്‍ ഇരിക്കുമ്പോഴാണ് ഓഫിസില്‍ നിന്നു വിളി വന്നത്. പ്രളയം കാര്യമായി ബാധിച്ച എവിടേക്കോ പോകാനാണ്. പോയി വന്നിട്ടു പറഞ്ഞു. 'നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണ്. അവരുടെയൊക്കെ അവസ്ഥ കാണണം.' പക്ഷേ, ഇപ്പോ... ഈ ഓണത്തിന്...' ജസീലയുെട കണ്ണുകളില്‍ തെളിയുന്നുണ്ട് ഉള്ളിലെ പെരുങ്കടലിന്റെ ഇരമ്പം.
അവസാനമായി വിളിച്ച ദിവസവും ജോലിക്കൂടുതലുള്ളതുകൊണ്ട് ഓഫിസില്‍ തന്നെ കിടക്കുകയാണെന്നു പറഞ്ഞിരുന്നു. മരണം നടന്ന ദിവസവും അതുപോലെ കിടന്നാല്‍ മതിയായിരുന്നു. പോവണമെന്നു വിധിച്ചിട്ടുണ്ടാവും, അതുകൊണ്ടായിരിക്കും...
മൂത്തമോള് ചെറുതായിരുന്നപ്പോള്‍ മൂത്രമൊഴിക്കുമോ എ ന്നു പേടിച്ച് എടുക്കാന്‍ മടിയായിരുന്നു. ചെറിയ മോള് ഉണ്ടായപ്പോള്‍ ഈ പേടി പോയി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു, കുറച്ചുകാലമേ അബ്ബയുടെ സ്‌നേഹം ഉണ്ടാവുള്ളൂ എന്നു വച്ചിട്ടാകും മോളെ എടുത്തു കൊഞ്ചിച്ചത്.
നിറയെ സ്വപ്നങ്ങള്‍ കാണുന്ന ഒരാളായിരുന്നു. ഓരോന്നും എന്നോടു വിശദീകരിക്കും. ജോലിയില്‍ നിന്നു വിരമിച്ചു കഴിയുമ്പോള്‍ നിറയെ പുസ്തകങ്ങളെഴുതണം. പിന്നെ ആളുകളെ സഹായിക്കാന്‍ പറ്റുന്ന ഒരു ഓഫിസ് തുടങ്ങണം എന്നൊക്കെയായിരുന്നു ആഗ്രഹം. അതെല്ലാം ബാക്കിവച്ചിട്ടല്ലേ പോയത്.
ശനിയാഴ്ച കാലത്താകുമ്പോള്‍ ഒരു തോന്നല്‍ വരും. ജ സീലാ... എന്നു വിളിച്ചുകൊണ്ടു മുഖം നിറയെ ചിരിയുമായി ഇപ്പോള്‍ വന്നു കയറും എന്ന്. ആള് ഏതവസ്ഥയിലാണെങ്കിലും ജീവനോടെ ഉണ്ടായാല്‍ മതിയായിരുന്നു. ഞാന്‍ നോക്കിയേനെ. എന്നും എന്റെയൊപ്പം ഉണ്ടാവൂലോ, ആ കൂടെ എനിക്ക് ജീവിക്കാലോ... അവര് പോയതോടെ ഞങ്ങളുടെ സുഖങ്ങളൊക്കെ കഴിഞ്ഞു.
ഓഫിസില്‍ ഫാമിലി മീറ്റ് വരുമ്പോള്‍ ഞങ്ങളെ കൊണ്ടുപോകാന്‍ വലിയ ഉത്സാഹമാണ്. ഞാന്‍ മടിച്ചു നില്‍ക്കുമ്പോ ള്‍ പറയും. 'ഫാമിലി ഇല്ലാതെ എന്തു ഫാമിലി മീറ്റ്?' ഞങ്ങള്‍ ചെല്ലുമ്പോള്‍ എന്നെയും മക്കളെയും എല്ലാവരേയും പരിചയപ്പെടുത്തും.
ഉമ്മന്‍ചാണ്ടി സാറിനെയും വി.എസ്. അച്യുതാനന്ദനെയും വലിയ ഇഷ്ടമായിരുന്നു. രാഷ്ട്രീയപരമായിരുന്നില്ല, അവരുടെ വ്യക്തിത്വത്തോടുള്ള ഇഷ്ടമായിരുന്നു അത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിച്ച വാര്‍ത്തയൊക്കെ വായിച്ച് ബഷീര്‍ ആവേശപൂര്‍വ്വം സംസാരിച്ചത് ഓര്‍മയുണ്ട്. പുതിയ ഐഎഎസുകാരില്‍ പ്രതീക്ഷയുള്ള ആളാണെന്നും പറഞ്ഞിരുന്നു. ആ ആളാണ്...
കല്യാണം കഴിഞ്ഞതു മുതല്‍ എല്ലാ പിഎസ്‌സി പരീക്ഷകളും എഴുതിച്ചിട്ടുണ്ട്. അവസാനം വിളിച്ചപ്പോഴും പിഎസ്‌സി പരീക്ഷയെക്കുറിച്ചു പറഞ്ഞാണ് വച്ചത്. ഇപ്പോ സര്‍ക്കാര്‍ എ നിക്ക് േജാലി തരുന്നു എന്നു സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. കിട്ടിയാല്‍ പോണം എന്നു തന്നെയാണ് ആഗ്രഹം. എത്രനാള്‍ മറ്റുള്ളവരെ ആശ്രയിച്ച് കഴിയും. മക്കളൊക്കെ വളര്‍ന്നു വരാന്‍ കാലമെത്ര ബാക്കിയാണ്.
ഒരപേക്ഷ കൂടിയുണ്ട്. ബഷീറിനു രണ്ടു ഫോണുണ്ടായിരുന്നതില്‍ ചെറിയ ഫോണ്‍ ആകെ പൊട്ടിതകര്‍ന്ന നിലയില്‍ കിട്ടിയെന്നു പറഞ്ഞു. സ്മാര്‍ട് ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആ നമ്പറില്‍ വിളിച്ചു നോക്കിയപ്പോള്‍ താല്‍ക്കാലികമായി ലഭ്യമല്ല എന്ന മെസേജാണ് കേള്‍ക്കുന്നത്.
അതെനിക്ക് തിരികെ കിട്ടണം. ആ ഫോണില്‍ ഞങ്ങള്‍ നാലുപേര്‍ ഒരുമിച്ചെടുത്ത കുറെ നല്ല ചിത്രങ്ങളുണ്ട്. ഇനിയെനിക്ക് അതൊക്കെയല്ലേയുള്ളൂ... ടെക്‌നോളജി ഇത്രയും വികസിച്ചിട്ടും ഒരു സ്മാര്‍ട് ഫോണ്‍ കണ്ടെത്താനാകുന്നില്ലെന്നു പറയുമ്പോള്‍ സംശയം തോന്നുന്നു.
മോള് കഴിഞ്ഞ ദിവസം പറഞ്ഞു. അവള്‍ക്ക് ഈ ദുനിയാവില് ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ ആ മനുഷ്യനാണെന്ന്. നമ്മുടെ വീട്ടിലേക്ക് വന്നാല്‍ കയറാന്‍ സമ്മതിക്കരുത് ഉമ്മാ. ' എന്നു പറഞ്ഞ് െകഞ്ചി. െകാച്ചുകുഞ്ഞല്ലേ, അവള്‍ക്കൊന്നുമറിയില്ലല്ലോ. ഞാനവളെ തിരുത്തി 'അങ്ങനെയൊന്നും പറയരുതു മോളേ... ആരോടും പകയുണ്ടാകരുത്. അബ്ബയ്ക്കത് ഇഷ്ടമാവില്ല....'
ജീവിച്ചു കൊതിതീരാത്ത ഒരു മനുഷ്യനെയാണ് അവര്‍ ഇല്ലാതാക്കി കളഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം ഒറ്റയടിക്ക് കെടുത്തി. ഇനി ഒന്നേയുള്ളൂ. സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ക്കറിയണം. നീതി കിട്ടുകയും വേണം.
അപകടം ഉണ്ടാക്കിയവരോടും അതു തേച്ചുമാച്ചു കളയാന്‍ കൂട്ടു നിന്നവരോടും ഒന്നേ േചാദിക്കാനുള്ളൂ, 'സത്യത്തെ എത്ര നുണ കൊണ്ടു മറച്ചാലും അള്ളാഹുവിന്റെ കണ്ണില്‍ നിന്നു മറയ്ക്കാനാവുമോ?'
ഫോട്ടോ; ഇന്‍സാഫ്