Wednesday 05 August 2020 11:58 AM IST : By സ്വന്തം ലേഖകൻ

നിര്‍ഭയ അനുഭവിച്ച അതേ വേദന, ആ അമ്മയെ പിച്ചി ചീന്തിയപ്പോഴും അശ്ലീല കമന്റ്; വേദനയോടെ കുറിപ്പ്

gang-raoe

ഡല്‍ഹിയില്‍ നിര്‍ഭയ അനുവഭവിച്ചതിനു സമാനമായ വേദനയാണ് കോലഞ്ചേരിയിലെ 75കാരിയായ അമ്മയും അനുഭവിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അവരുടെ നെഞ്ച് മുതല്‍ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്.. ജനനേന്ദ്രിയത്തില്‍ സാരമായ മുറിവ്...മൂത്രസഞ്ചി പൊട്ടി... കാട്ടാളന്‍മാര്‍ പോലും ചെയ്യാത്തത്ര ക്രൂരത! സംഭവം കേരള കേരള മനസാക്ഷിയെ വേദനിപ്പിക്കുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. പെണ്ണിനെ അധിക്ഷേപിക്കുന്നവര്‍ക്ക് ഈ സംഭവത്തോട് എന്താണ് പറയാനുള്ളതെന്ന് കല ചോദിക്കുന്നു. അതിദാരുണമായി കൊല്ലപ്പെട്ട മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ പോലും ആ കുട്ടിയുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചവരെ മുന്‍നിര്‍ത്തിയാണ് കലയുടെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഞാനിങ്ങനെ എഴുതി തുടങ്ങി..,

നിര്ഭയയ്ക്ക് സമാനമായ ബലാത്സംഗം നേരിട്ടത് 75 വയസ്സുള്ള വൃദ്ധ...

ക്രൂരമായ പീഡനത്തിനാണ് ഇരയായത്..

നെഞ്ച് മുതല്‍ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്..

ജനനേന്ദ്രിയത്തില്‍ സാരമായ മുറിവ്..

മൂത്രസഞ്ചി പൊട്ടിയിട്ടുണ്ട്..

മൂന്ന് പേര് പിടിയില്‍..

ഓമന എന്നൊരു സ്ത്രീ ഉള്‍പ്പെടുന്ന സംഘം ആണ് ഇതിനു പിന്നില്..

എറണാകുളം കോലഞ്ചേരിയിലാണ് സംഭവം..

ലിപ്സ്റ്റിക്ക് ഇടുന്ന പെണ്ണുങ്ങള്‍, ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങള്‍, ശരീരവടിവ് പ്രദര്‍ശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികള്‍, ലെഗ്ഗിന്‍സ് ഇടുന്നവര്‍, ഉച്ചത്തില്‍ ചിരിക്കുന്നവര്‍, ആനയെ പോലെ ചവിട്ടി കുലുക്കി നടക്കുന്നവര്‍, കാമുകനോടൊത്ത് രാത്രിയില്‍ സിനിമ കാണാന്‍ ഇറങ്ങി തിരിച്ച ഫെമിനിച്ചി, ഇവരൊക്കെ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പറയുന്ന അതേ കാരണമാകും അല്ലേ 75 വയസ്സുള്ള വൃദ്ധയെ പിച്ചിച്ചീന്തിയപ്പോഴും പറയാന്‍ ഉള്ളത്..

എന്തിന് അതിദാരുണമായി കൊല്ലപ്പെട്ട മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ മരണത്തിനു പോലും അവളുടെ ഭാഗത്ത് കുറ്റങ്ങള്‍ കണ്ടു പിടിക്കുന്നുണ്ട്..

അതിശയം ഇല്ല..

എന്ന് വെച്ചു,

സ്ത്രീജന്മം വേണ്ട എന്നോ അടുത്ത ജന്മം പുരുഷന്‍ ആകണമെന്നോ ഉള്ള ആഗ്രഹം എനിക്ക് ഇത് വരെ വന്നിട്ടില്ല..

എഴുതി കൊണ്ട് ഇരിക്കുന്നു,

പെട്ടന്ന് ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കു താഴെ വന്ന ഈ സംഭവത്തിന് ഒരു വ്യക്തിയുടെ കമന്റ്...

'' . ചരക്കായിരിക്കും ''

എന്നത് കണ്ടു പോയി..

ഇനിയെന്താണ് എഴുതേണ്ടത് എന്നറിയാതെ നിമിഷങ്ങള്‍ പോകുന്നു..

അക്ഷരങ്ങള്‍ കൈവിട്ടു പോയ്...

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്‌