Wednesday 18 May 2022 10:36 AM IST : By സ്വന്തം ലേഖകൻ

ബൈക്ക് യാത്രികനെ രക്ഷിക്കാനായി വെട്ടിത്തിരിച്ചു, ഡിവൈഡറിൽ ഇടിച്ച് അപകടം; നാട്ടിലേക്കുള്ള യാത്രാ മധ്യേ ദമ്പതികൾക്ക് ദാരുണാന്ത്യം

trivandrum-couples.jpg.image.845.440

അവധി ആഘോഷത്തിനു നാട്ടിലേക്കുള്ള യാത്രാ മധ്യേയുണ്ടായ അപകടത്തിൽ മരിച്ച മലയാളി ദമ്പതിമാരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചു സംസ്കാരം നടത്തി. ഞായർ ഉച്ചക്കു കർണാടകയിലെ ബൽഗാമിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വെങ്ങാനൂർ പനങ്ങോട് മുട്ടയ്‌ക്കാട് ജംക്‌ഷനു സമീപം കിഴക്കെ വിള വീട്ടിൽ ബിനു രാജയ്യൻ (44), ഭാര്യ എസ്.എസ്.ഷീന(38) എന്നിവരാണ് മരിച്ചത്.

മക്കളായ നവീൻ (17), നിമിഷ (12) എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനി ഡ്രൈവറായ ബിനു കുടുംബത്തിനൊപ്പം നവി മുംൈബയിൽ ആണ് താമസം. എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ധനുവച്ചപുരം സ്വദേശിയാണ് ബിനു. ഇന്നലെ രാത്രിയോടെ മുട്ടയ്ക്കാട് എത്തിച്ച മൃതദേഹങ്ങൾ സംസ്കരിച്ചു.

Tags:
  • Spotlight