പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടക്കാവ് സിഐ അധിക്ഷേപിച്ചതായി പരാതി. സിഐ ജിജീഷിനെതിരെ ദീപ റാണി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ദീപയുടെ പരാതി.
പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നൽകാനാണ് ചൊവ്വാഴ്ച രാത്രി ദീപ റാണി പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിവശദാംശങ്ങൾ ചോദിച്ചറിയുന്നതിനിടെ ട്രാൻസ്ജെൻഡർ ആണോയെന്ന് സിഐ ചോദിച്ചു. അതേയെന്നു പറഞ്ഞപ്പോൾ ഫോണിൽ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്സ് വർക്ക് ചെയ്യുന്നവർ പറയുന്നതിനനുസരിച്ചു കേസെടുക്കാൻ സാധിക്കില്ലെന്നും സിഐ പറഞ്ഞു.
ദീപ റാണി സംഭവങ്ങൾ വിഡിയോയിൽ പകർത്തിയതും സിഐ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നടക്കാവ് പൊലീസ് രംഗത്തുവന്നു. ടൗണിലെ ട്രാൻസ്ജെൻഡറുകൾ ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ട്. എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. എന്നാൽ ദീപ റാണിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്ന് നടക്കാവ് പൊലീസ് വ്യക്തമാക്കി.