ഇടുക്കിയിൽ അവിവാഹിതയായ ബിരുദ വിദ്യാര്‍ത്ഥി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കാൻ ഷാള്‍ ഉപയോഗിച്ച് വയര്‍ മുറുക്കിക്കെട്ടിയാണ് പെൺകുട്ടി നടന്നിരുന്നത്. ഈ സംഭവത്തെ മുൻനിർത്തി അഭിഭാഷക കുക്കു ദേവകി പങ്കുവച്ച കുറിപ്പ് സൈബർ ലോകത്ത് വൈറലായി.
കുക്കു ദേവകി പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇന്ന് ഇടുക്കിയില്‍ ഒരു ഇരുപതുക്കാരിയ്ക്ക് ബാത്‌റൂമിൽ കുഞ്ഞിനെ പ്രസവിച്ച് കൊന്നുകളയേണ്ടി വന്നു. വീട്ടുകാര്‍ പറയുന്നത് അവള്‍ ഗര്‍ഭിണിയാണെന്ന് അവര്‍ക്കറിയില്ലെന്നാണ്. നമ്മള്‍ ഏറെ ചിന്തിക്കേണ്ട വിഷയമാണിത്. അവിവാഹിതകളുടെ ഗര്‍ഭത്തെ എങ്ങനെയാണ് നിങ്ങളെടുക്കുന്നത്? എല്ലാവരുടെയും അഭിമാനം പെണ്‍ഗര്‍ഭത്തിലാണോ. ഇത് ഏതുതരത്തിലാണ് അഭിമാന പ്രശ്‌നമാകുന്നത്. ആ പെണ്‍കുട്ടി പേടിച്ചും ഒറ്റപ്പെട്ടും വേദനിച്ചും തന്നെയായിരിക്കും ആ ഗര്‍ഭം താങ്ങിയിട്ടുണ്ടാവുക.
പ്രണയത്തിലെ ഇണ ചേരലായിരിക്കാം അത്.. അതെങ്ങനെ ഒരു തെറ്റാവും? അവിവാഹിതയും ഗര്‍ഭിണിയുമായ ഒരു പെണ്‍കുട്ടിക്ക് താങ്ങാവാത്ത നമ്മുടെ ആ സദാചാരമുണ്ടല്ലോ... ഒന്നിനും ഉതകാത്തതു തന്നെ. ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കുന്ന നാറിയ സദാചാര സംഹിതകള്‍.
പെണ്‍മക്കളെ വരുതിക്ക് നിറുത്തുന്ന 'എങ്ങാനും പെറ്റുപോയാലോ ' എന്ന ആധിയുണ്ടല്ലോ... അതങ്ങ് മാറ്റിവച്ചേക്കൂ.. ഇരുപതില്‍ ക്രിമിനല്‍ ആവുകയും ഒറ്റപ്പെട്ടു പോവുകയും ചെയ്ത ആ മകളോട്, ഞങ്ങളുടെ സദാചാരമാണ് നിന്റെ അവസ്ഥക്കാധാരം...