കോഴിക്കോട് കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ സ്വന്തം പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഉപ്പ പല തവണ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചെന്നും മകൾ തന്നോടു പറഞ്ഞതായി ഉമ്മ. പുറത്തുപറഞ്ഞാല്‍ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പന്ത്രണ്ടുകാരിയായ മകള്‍ കരഞ്ഞുപറഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലായി ഈ ഉമ്മ.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞതായാണ് വിവരം. പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണോ എന്നും പെണ്‍കുട്ടിയും കുടുംബവും സംശയിക്കുന്നു. എന്നാല്‍ പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
അശ്ലീല വീഡിയോ കാണിച്ച് മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പലതവണ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു. പുറത്തുപറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനാല്‍ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവില്‍ പഠനത്തില്‍ പിന്നോക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകര്‍ ശ്രദ്ധിച്ചതും വിവരം പുറത്തായതും.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴേയ്ക്കും പ്രതി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞിരുന്നു. ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും കുന്ദമംഗലം പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം. വിസ റദ്ദാക്കി പ്രതിയെ തിരിച്ചെത്തിക്കാനാണ് നീക്കം.
സ്വന്തം മകളെ പീഡിപ്പിച്ച പ്രതി വിദേശത്തേയ്ക്ക് കടന്നു കളഞ്ഞതോടെ ഇനി എന്തുചെയ്യുമെന്നും ഇവര്‍ക്കറിയില്ല. പരാതിയില്‍ പൊലിസ് അന്വേഷണവും കാര്യക്ഷമമല്ലെന്നും ഇവർ പറയുന്നു.
കേസിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. വിസ റദ്ദാക്കി പ്രതിയെ തിരിച്ചെത്തിക്കാനാണ് നീക്കം.