ക്ലാസ്സിൽ മലയാളം വായിച്ചില്ല എന്ന കാരണത്താൽ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ പൊതിരെ തല്ലി അധ്യാപിക. കുറവിലാങ്ങാട് എല്‍പി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് ചൂരല്‍ കൊണ്ട് അടിയേറ്റത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ ശരീരത്തിൽ ചൂരൽ കൊണ്ട് ഇരുപതോളം അടിയേറ്റതിന്റെ പാടുകൾ ഉണ്ടെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
രണ്ടു ദിവസം മുൻപാണ് സംഭവം നടന്നത്. വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ അമ്മ പാടുകൾ കണ്ടത്. മലയാളം വായിക്കാൻ അറിയാത്തതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കുട്ടി തന്നെയാണ് മലയാളം ടീച്ചർ ക്രൂരമായി തല്ലിയ കാര്യം അമ്മയോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ പറഞ്ഞു.
അധ്യാപികയ്ക്ക് എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. കുട്ടിയെ തല്ലിയെന്ന കാര്യം അധ്യാപിക തന്നെ ഫോണിലൂടെ സമ്മതിച്ചതായി അമ്മ പറയുന്നു. സ്‌കൂൾ അധികൃതർ പലതവണ ഒത്തുതീർപ്പിനായി സമീപിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി.