Thursday 06 August 2020 01:34 PM IST : By സ്വന്തം ലേഖകൻ

ലൈസന്‍സില്ല, വണ്ടിയുടെ കോലവും മാറ്റി; പിഴയും താക്കീതും മോട്ടോര്‍വാഹന വകുപ്പ് വക ഹോം ഡെലിവറി; കുറിപ്പ്

bike

ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച പെണ്‍കുട്ടിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയ സംഭവത്തോട് പ്രതികരിക്കുകയാണ് ടെക് വിദഗ്ധന്‍ രതീഷ് ആര്‍ മേനോന്‍. എല്ലാം ഹോം ഡെലിവറിയായ് കിട്ടിത്തുടങ്ങി എന്ന സരസമായ ആമുഖത്തോടെയാണ് രതീഷ് ആര്‍ മേനോന്റെ കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

എല്ലാം ഹോം ഡെലിവറിയായ് കിട്ടിത്തുടങ്ങി

ഹെല്‍മറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടിക്കെതിരെ മോട്ടര്‍ വാഹന വകുപ്പ്

രൂപമാറ്റം വരുത്തിയ ബൈക്ക് പെണ്‍കുട്ടി ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

ഹെല്‍മറ്റു ഇല്ലാതെ പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വിഡിയോ സഹിതം മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചു. ഇതേത്തുടര്‍ന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി. മഹേഷ് നിര്‍ദേശിച്ചു. എംവിഐ സുമോദ് സഹദേവന്‍, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്‌