വാലന്റൈന്‍സ് ഡേയിൽ പ്രണയം പങ്കുവയ്ക്കാനെത്തിയ സുഹൃത്തുക്കൾ തമ്മിൽ കൊണ്ടുപിടിച്ച തർക്കം. ഒടുവിൽ ആ തർക്കം ക്യാമ്പസിനെ ചോരക്കളമാക്കി. മദ്രാസ് ഐഐടിയിൽ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വരുന്നത്. ആദ്യം ആര് പ്രണയാഭ്യർത്ഥന നടത്തും എന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് ചോരക്കളിയിലേക്ക് നീങ്ങിയത്.
വൈകിട്ട് 5.30ഓടെയാണ് സംഭവം. ക്യാംപസിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം എത്തിയ ഇവര്‍ പ്രണയിക്കാനുള്ള താത്പര്യം പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആര് ആദ്യം പ്രപ്പോസ് ചെയ്യും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.ഹരിയാന സ്വദേശി പ്രമോദ് കൗശികിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
മനോജ് മൂര്‍ച്ചയേറിയ ഉപകരണം ഉപയോഗിച്ച് പ്രമോദിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് കണ്ട മറ്റ് വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ പ്രമോദിനെ അഡയാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത മനോജ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.