നിരവധി സിനിമകളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളിക്കു സമ്മാനിച്ച മഞ്ജു വാരിയർ സ്വപ്നങ്ങളെ കുറിച്ച് ‘വനിത’യോടു പറഞ്ഞതിങ്ങനെ. ‘‘അന്നും ഇന്നും സ്വപ്നങ്ങൾ എനിക്കില്ലായിരുന്നു. ആദ്യസിനിമയിൽ അഭിനയിക്കുമ്പോൾ പോലും തുടര്‍ന്ന് അഭിനയിക്കുമെന്നോ സിനിമാനടിയാകുമെന്നോ സ്വപ്നം കണ്ടിട്ടില്ല. ഒന്നിനു പിറകേ ഒന്നായി എല്ലാം സംഭവിച്ചു. ആദ്യം കുറേ അഭിനയിച്ചു, ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയിച്ചു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത േറാളുകള്‍ ഇപ്പോള്‍ തേടി വരുന്നുണ്ട്. പൊലീസ് ഒാഫിസര്‍, വക്കീല്‍, േവാളിബോള്‍ കോച്ച്, വീട്ടു ജോലിക്കാരി... എല്ലാം എക്െെസറ്റിങ് ആണ്.
ഇനി എത്രനാൾ സിനിമകളിൽ അഭിനയിക്കണം എന്നും ഇപ്പോള്‍ സ്വപ്നം കാണുന്നില്ല. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് നീന്തിയിട്ടേയുള്ളൂ, അതാണ് സുഖം. സ്വപ്നകഥാപാത്രവും ഇല്ല. ജോലിയോടു നീതി പുലർത്തണമെന്ന സ്വപ്നം മാത്രമേ കാണാറുള്ളൂ. ഒരു ഒഴുക്കിലങ്ങനെ പോകുന്നു എന്നല്ലാതെ ജീവിതത്തിലെ വഴിത്തിരിവുകളെ കുറിച്ചും ആലോചിക്കാറേയില്ല. ജീവിതം മാറിമറിയുന്നതു പോലും ആ ഒഴുക്കിലാണ്. അതങ്ങനെ പോകുന്നു എന്നുമാത്രം.’’
മഞ്ജു വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.