നര്‍ത്തകിയും ഗായികയുമായ മഞ്ജുഷയെ കവര്‍ന്നെടുത്ത മരണവിധി ഒടുവില്‍ അച്ഛനേയും കൊണ്ടുപോയി. മഞ്ജുഷയുടെ വിയോഗത്തിന്റെ വേദനയുണങ്ങും മുമ്പേ അച്ഛന് മോഹന്‍ദാസ് സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം . മോഹന്‍ ദാസ് സഞ്ചരിച്ച വാഹനത്തിന്റെ പിന്നില്‍ ബൊലോറോ പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.
2018ലാണ് വാഹനാപകടത്തില്‍പ്പെട്ട് ഗായിക മഞ്ജുഷ മോഹന്‍ദാസ് മരിച്ചത് . എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ മഞ്ജുഷയുടെ വാഹനത്തിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷയുടെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റാർ സിംഗർ വേദിയിലാണ് മഞ്ജുഷ ശ്രദ്ധ നേടിയത്. 27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്. പ്രിയദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. ഒരു മകളുണ്ട് കാകാലടി സര്‍വകലാശായിലെ നൃത്ത വിദ്യാര്‍ഥിനിയായിരുന്നു മഞ്ജുഷ
പെരുമ്പാവൂരിന്റെ സംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന വളയന്‍ചിറങ്ങരയുടെ പേര് ലോകത്തെ അറിയിച്ച കലാകാരിയായിരുന്നു മഞ്ജുഷ. സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ കഴിവു തെളിയിച്ച പെണ്‍കുട്ടി. ദൂരദര്ശന് സംപ്രേഷണം ചെയ്ത കുട്ടികള്‍ക്കുള്ള ആനിമേഷന്‍ സീരിയലായ കാട്ടിലെ കണ്ണനില്‍ 32 പാട്ടുകള്‍ മഞ്ജുഷ പാടിയത് ആറാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.