പെരുങ്കടവിളയ്ക്കു സമീപം മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ച സംഭവത്തിനു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്ന് വിവരം. അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കും മുമ്പ് മകന്‍ ബാക്കിവച്ച ആത്മഹത്യ കുറിപ്പാണ് കുടുംബ പ്രശ്‌നങ്ങഴിലേക്ക് വിരല്‍ ചൂണ്ടുന്നത്. 'ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.
നെയ്യാറ്റിന്‍കര ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണു മരിച്ചത്. വിിപിന്‍ സ്വകാര്യ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ െ്രെഡവറും സെയില്‍സ്മാനുമാണ്. മോഹനകുമാരിയും വിപിന്റെ ഭാര്യ മായയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മോഹനകുമാരിയുടെ മ!ൃതദേഹം കട്ടിലിലും വിപിന്‍ അതേ മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. നേരം പുലര്‍ന്നിട്ടും വാതില്‍ തുറക്കാത്തതിലും പുറത്താരെയും കാണാത്തതിലും പരിസരവാസികള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.മാരായമുട്ടം പൊലീസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവ് ശേഖരിച്ചു. വിപിന്റെ പക്കല്‍നിന്നു ലഭിച്ച കുറിപ്പില്‍ അമ്മ തന്റെ ഭാര്യയും കുഞ്ഞുമായി സഹകരിച്ചു പോകുന്നില്ല എന്ന പരാമര്‍ശമുണ്ട്.
മോഹനകുമാരിയുടെ കഴുത്തില്‍ ഞെരിച്ച പാട് കാണാത്തതില്‍ മറ്റേതെങ്കിലും വിധത്തില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായിരുന്ന വിപിന്‍ ആ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ഡ്രൈവറായിരുന്നു. ഭാര്യ മായ കാക്കറവിളയിലെ കുടുംബവീട്ടില്‍ പിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കാന്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി പോയിരുന്നു. സംഭവ ദിവസം അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ വിപിനിനെ ഫോണില്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു മായ അയല്‍വാസിയെ വിളിച്ചു. അന്വേഷിക്കാന്‍ പോയ അയല്‍വാസിയാണ് മരണവിവരം പറയുന്നത്. ഡിവൈഎസ്പി: എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.സംസ്‌കാരം ഇന്നു മൂന്നിന് .വിപിനിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകള്‍. പരേതനായ വാസുദേവന്‍നായരാണ് മോഹനകുമാരിയുടെ ഭര്‍ത്താവ്.