റോഡിൽ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചയാളെ ’നിർഭയ’ത്തോടെ നേരിട്ട് ഒരു പെൺകുട്ടി. പൊലീസിന്റെ നിർഭയ പരിശീലനം നേടിയ പെൺകുട്ടിയാണ് ഒറ്റയ്‌ക്ക് പോരാടി യുവാവിനെ കുടുക്കിയത്. കൊല്ലം ജില്ലയിലെ പ്രാക്കുളം ഗോസ്തലക്കാവിനു സമീപം ശ്രീവിഹാറിൽ സനീഷിനെയാണ് (28) പീഡനശ്രമത്തിനു അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടി. ബൈക്കിലെത്തിയ സനീഷ് അപമാനിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി പെട്ടെന്നു കുതറി മാറി. ഇതോടെ പ്രതി ബൈക്കുമായി മറിഞ്ഞുവീണു. ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് തൂവാല കൊണ്ടു മൂടിയിരുന്നു. പെൺകുട്ടി ഓടിയെത്തി നമ്പർ പ്ലേറ്റിലെ തൂവാല അഴിച്ചുമാറ്റി നമ്പർ മനസ്സിൽ കുറിച്ചു. പിന്നീട് രക്ഷിതാക്കൾക്കൊപ്പം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കടവൂർ മതിലിൽ ഭാഗത്താണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽപോയ സനീഷ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ ദിവസം അഞ്ചാലുംമൂട് എസ്ഐ ദേവരാജന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.
സനീഷ്