പാലക്കാട് കോങ്ങാട് വില്ലേജ് ഓഫിസിനു സമീപം വഴിയോരത്തു കഴിയുന്ന യുവാവ് സങ്കടക്കാഴ്ചയാകുന്നു. പൊരിവെയിലത്ത് ഇരുന്നു കിടന്നും ദിനങ്ങൾ തള്ളിനീക്കുന്ന ഇയാൾ രണ്ടു മാസത്തിലേറെയായി ഇവിടെയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അനുകമ്പ തോന്നി ഭക്ഷണം നൽകിയാലും കഴിക്കാൻ താൽപര്യം കാണിക്കാറില്ല. ആരോടും ഒന്നും ചോദിച്ചുവാങ്ങുന്ന പതിവും ഇല്ല.
സംസാരശേഷിയുടെ കാര്യത്തിലും സംശയം ഉണ്ട്. ചോദ്യങ്ങൾക്കു പ്രതികരണമില്ല. ഇതോടെ ഊരും പേരും മനസ്സിലാക്കാനുള്ള ശ്രമം വിഫലമായി. നിശ്ശബ്ദലോകത്ത് ഏകനായി കഴിയുന്ന ഇദ്ദേഹം ഭക്ഷണവും വെള്ളവും ഇല്ലാതെ കൊടുംചൂടിൽ കഴിയുന്നത് ആരോഗ്യസ്ഥിതി വഷളാക്കിയേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.