Monday 10 January 2022 02:23 PM IST : By സ്വന്തം ലേഖകൻ

കഴുത്ത് അറ്റുതൂങ്ങിയ നിലയിൽ, കൈകൾക്കും ആഴത്തിൽ വെട്ടേറ്റു: യുവതിയെ റോഡരികില്‍ വെട്ടേറ്റു മരിച്ച നിലയിൽ

beevi-murder

യുവതിയെ റോഡരികിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പെരുവെമ്പ് മുതലമട ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻ ബീവിയെയാണ് (40) ഇന്നലെ രാവിലെ 6.30നു പെരുവെമ്പ് മന്ദത്തുകാവ് ചോറക്കോട് ചിറ്റൂർപ്പുഴ കനാലിനു സമീപം കഴുത്തിനും കൈകൾക്കും ആഴത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവെന്നു സംശയിക്കുന്ന അയ്യപ്പൻ എന്ന ബഷീറിനെ പൊലീസ് തിരയുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി, മൊബൈൽ ഫോൺ, മുഷിഞ്ഞ വസ്ത്രങ്ങൾ അടങ്ങിയ സഞ്ചി എന്നിവ കണ്ടെത്തി.

കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജാൻ ബീവിയെയും ബഷീറിനെയും കഴിഞ്ഞ കുറച്ചു കാലങ്ങളായി പെരുവെമ്പിലും സമീപ പ്രദേശങ്ങളിലുമായി കണ്ടിരുന്നതായി ചോറക്കോട് ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ പറഞ്ഞു. പുല്ലുവെട്ടൽ, പാഴ്മരങ്ങൾ മുറിച്ചു മാറ്റൽ, തെങ്ങുകയറ്റം തുടങ്ങിയ തൊഴിൽ ചെയ്ത് ഉപജീവനം നയിക്കുന്നവരാണ് ഇരുവരും.

ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസും പുതുനഗരം പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.പരേതരായ ബാപ്പു സാഹിബ് – സാറാമ്മ ദമ്പതികളുടെ മകളാണു ജാൻ ബീവി. മകൾ: നബീസ. മരുമകൻ: റിയാസ്.

More