Thursday 10 June 2021 03:51 PM IST : By സ്വന്തം ലേഖകൻ

10 കൊല്ലമായി അസുഖമില്ല, പാരസെറ്റാമോള്‍ കൊടുത്തു: ഭക്ഷണം പകുത്തും ടിവി കണ്ടും ആ മുറിയില്‍ ഇത്രയുംനാള്‍: അമ്പരപ്പ്

rahman-10

കാമുകിയെ പത്തു കൊല്ലം ഒളിപ്പിച്ചു വച്ച പാലക്കാട് സ്വദേശി റഹ്‌മാന്റെ കഥകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്. അത്ഭുതമെന്നോ അത്ബുദ്ധിയെന്നോ വിശേപ്പിക്കാവുന്ന ഈ സൈക്കോ പ്രണയകഥയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരികയാണ്.  ജീവിച്ചിരിപ്പുണ്ടെന്നാ മരിച്ചെന്നോ പോലുമറിയിക്കാതെ സാജിതയെന്ന പെണ്‍കുട്ടിയെ മുറിയില്‍ ഒളിപ്പിച്ച റഹ്‌മാന്റെ അതിസാഹസം എന്തിനെന്ന ചോദ്യം മാത്രം ബാക്കി. ഒന്ന് തുറന്നു പറഞ്ഞാല്‍ നടപടിയാകുന്ന കേസിന് എന്തിനിങ്ങനെയൊക്കെ കാട്ടിക്കൂട്ടിയെന്ന് നാട്ടുകാരും ചോദിക്കുന്നു.

കേള്‍ക്കുമ്പോള്‍ അവിശ്വസിനീയമെന്ന് തോന്നുന്ന കഥകള്‍ റഹ്‌മാന്‍ തന്നെയാണ് മാധ്യമങ്ങളോട് വിവരിച്ചത്. പത്ത് കൊല്ലം നീളുന്ന അജ്ഞാത വാസത്തിന് കാരണമായി വീട്ടുകാരെയാണ് റഹ്‌മാന്‍ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടില്‍ ഒളിപ്പിച്ചതെന്നാണ് റഹിമാന്‍ പറയുന്നത്.

'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവള്‍ ഇറങ്ങിവന്നു. വീട്ടിലിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാന്‍ പറ്റിയില്ല. 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാന്‍ കൊടുത്തിരുന്നു. ഇലക്രോണിക്‌സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലില്‍ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോള്‍ ഒക്കെ വാങ്ങി കൊടുത്തു.' റഹ്‌മാന്റെ വാക്കുകള്‍.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസ്സിലാകില്ല. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമില്‍ ടി.വി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്‌സെറ്റ് വച്ച് കേള്‍ക്കും. അങ്ങനെയാണ് റഹ്‌മാന്‍ ജോലിക്ക് പോകുമ്പോള്‍ സമയം ചിലവഴിക്കുന്നത്. എന്റെ വീട്ടുകാര്‍ വിളിച്ചു. ഇപ്പോള്‍ സമാധാനമായി- സാജിത പറയുന്നു.

വിഡിയോ കാണാം.