ആവേശത്തോടെ കാണാൻ ഓടിയെത്തിയ വിദ്യാർഥിനിയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ കോളജുകളിലും സ്‌കൂളുകളിലും സംവദിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോഴുണ്ടായത് വൈകാരിക മുഹൂര്‍ത്തങ്ങള്‍ പിറന്നത്. രാഹുലിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ വിദ്യാർഥിനി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. പെൺകുട്ടിയുടെ കയ്യിൽ പിടിച്ച രാഹുൽ ഗാന്ധി വേദിയിൽ മുട്ടുകുത്തി ഇരുന്ന് അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു. വേദിയിൽ നിന്നുള്ള സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
വിഡിയോ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പങ്കുവച്ചത്. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്‍ടിടിഇയെക്കുറിച്ചുള്ള വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് രാഹുല്‍ പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നുണ്ട്.
"എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടമായി. അത് എനിക്ക് കടന്നുപോകാന്‍ വളരെ പ്രയാസമുള്ള ഒരു സമയമായിരുന്നു. ഹൃദയം മുറിഞ്ഞുപോകുന്നതുപോലെ വേദന തോന്നിയിരുന്നു. വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല. എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. എന്റെ അച്ഛന്‍ എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്."-രാഹുല്‍ ഗാന്ധി പറയുന്നു.