നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച് മരണപ്പെട്ട രാജന്റെ മരണമൊഴി പുറത്ത്. പൊള്ളലേറ്റ് അവശനിലയിൽ ആശുപത്രിയിൽ കിടക്കുന്ന രാജന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.
‘വനിത പൊലീസും കുറേ പൊലീസുകാരും കമ്മീഷന്റെ ആൾക്കാരും കൂടിയാണ് വന്നത്. ചോറ് കോരി വച്ചിരുന്നു. കഴിക്കാൻ പോലും സമ്മതിച്ചില്ല. നിന്റെ സാധനങ്ങളൊക്കെ എടുത്തോണ്ട് പെട്ടെന്ന് ഇറങ്ങടാ എന്ന് പറഞ്ഞു. ചോറ് കഴിക്കാൻ പോലും സമ്മതിച്ചില്ല. മനസിന്റെ സമനില തെറ്റിയ നിലയിലായിരുന്നു. അന്നേരം എന്താണ് ചെയ്തതെന്നോ പ്രവർത്തിച്ചതെന്നോ ഓർമ്മയില്ല. മാനസികാസ്വാസ്ഥ്യം ഉള്ള എന്റെ ഭാര്യക്കും മക്കൾക്കും തല ചായ്ക്കാൻ ഇടമില്ലെന്നുള്ള വേദനയായിരുന്നു മനസു നിറയെ. പൊലീസുകാർ അവിടുന്ന് എങ്ങനെയെങ്ങിലും അവിടുന്ന് മാറിപ്പോകുമല്ലോ എന്ന് കരുതിയാണ് അന്നേരം അങ്ങനെയൊക്കെ ചെയ്തത്.’–രാജന്റെ വാക്കുകൾ.
വിഡിയോ: