വില്ലനായെത്തിയ അർബുദത്തെ പുഞ്ചിരി കൊണ്ട് നേരിട്ട ചെക്കനും പെണ്ണും! പ്രിയപ്പെട്ടവളെ കാൻസർ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോൾ അവൾക്ക് തണലൊരുക്കിയ പയ്യന്റെ പേര് സച്ചിൻ. അവന്റെ ഹൃദയം ചേർന്ന് നിന്ന് ജീവിതം തിരികെ പിടിച്ച തന്റേടിപ്പെണ്ണ് ഭവ്യ!
പ്രാർത്ഥനയുടെ നിമിഷങ്ങളിൽ കേരളക്കര ഒരായിരം വട്ടം ആ പേര് ആവർത്തിച്ച് ഉരുവിട്ടിട്ടുണ്ടായിരിക്കും. മരണവും വിധി വൈപരീത്യങ്ങളുമൊന്നും അവനേയും അവളേയും തൊട്ടു തീണ്ടരുതേയെന്ന് മനമുരുകിയിട്ടുണ്ടാകും. മനസാക്ഷി മരവിച്ചു പോയിട്ടില്ലാത്തവർക്ക് അത്രമേൽ പ്രിയങ്കരരായിരുന്നു ആ യുവമിഥുനങ്ങൾ.
കാൻസറിന്റെ കരാള ഹസ്തങ്ങളിലേക്ക് പ്രിയതമയെ എറിഞ്ഞു കൊടുക്കാതെ ഹൃദയത്തോട് ചേർത്ത് നിർത്തിയ സച്ചിനും ഭവ്യയും ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാൻസറിന്റെ തീട്ടൂരത്തെ പടിക്കു പുറത്തേക്ക് തള്ളി ഭവ്യ കലാലയ മുറ്റത്തേക്ക് എത്തി എന്നതാണ് ഈ ദിനത്തിലെ ഏറ്റവും സന്തോഷം നിറയ്ക്കുന്ന വാർത്ത.
ചിരകാല സ്വപ്നങ്ങളിലൊന്നായ പിജി പഠനത്തിന് ഭവ്യ ചേര്‍ന്നുവെന്ന സന്തോഷവർത്തമാനം നല്ലപാതി സച്ചിൻ തന്നെയാണ് സോഷ്യൽ മീഡിയയെ അറിയിച്ചത്. വിശേഷം പങ്കുവച്ചുള്ള സച്ചിന്റെ കുറിപ്പിറങ്ങനെ;
ഇന്ന് PG ക്ലാസുകൾ തുടങ്ങുന്നു..
അവളുടെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു നല്ലൊരു കോളേജിൽ PG പഠിക്കണം എന്നുള്ളത്., അവളുടെ ഈ ആഗ്രഹം എനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞു... ചുങ്കത്തറ മാർത്തോമാ കോളേജിൽ
M.COMന് ചേർന്നിട്ടുണ്ട്. ........
.......... ഇപ്പോഴും റേഡിയേഷൻ ട്രീറ്റ്മെന്റ് തുടരുന്നുണ്ട്., ട്രീറ്റ്മെന്റ് കഴിഞ്ഞാലുടൻതന്നെ ക്ലാസിനു പോയ്‌തുടങ്ങും.. ഇതിനുവേണ്ടി ഞങ്ങളോട് സഹകരിച്ച ഒരുപാട് ആളുകൾ ഉണ്ട്.. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.. ???