ആർത്തലച്ചെത്തിയ പ്രളയത്തിന്റെ ഇരമ്പം പോലെയായിരുന്നു സജിത ജബീലിന്റെ കരച്ചിലും. പ്രളയം മുക്കിയ കൂരയുടെ മേലാപ്പിൽ കയറി നിന്ന് സഹായത്തിനായി കേണപേക്ഷിച്ച ആ നിറവയർ ഗർഭിണിയുടെ കരച്ചിലിനെ മലയാളക്കര അത്രവേഗം മറക്കുന്നതെങ്ങനെ. നിറവയറുമായി സേനയിട്ടു കൊടുത്ത റോപ്പിൽ തൂങ്ങിയാടി ഹെലികോപ്റ്ററിലേക്ക് അവൾ കയറിയ സജിതയുടെ ചിത്രം നാം ഓരോരുത്തരുടേയും നെഞ്ചിടിപ്പിന്റേയും പ്രാർത്ഥനകളുടേയും നേർ ചിത്രമായിരുന്നു.
ഉള്ളുരുകിയുള്ള നിമിഷങ്ങൾ...ഉദ്വേഗത്തിന്റെ നിമിഷങ്ങൾ...പ്രാർത്ഥനകള്‍ തളംകെട്ടിയ നിമിഷങ്ങൾ. എല്ലാത്തിനുമൊടുവിൽ അവനെ അവൾ ഈ ലോകത്തേക്ക് കൊണ്ടുവന്നു, ‘സുബ്ഹാൻ’. പക്ഷേ ദുരിതപ്പേമാരി താണ്ടിയ പൈതലിനെ കേരള ഇങ്ങനെ വിളിച്ചു പ്രളയത്തിന്റെ മകൻ.
സജിതയും ഭർത്താവ് ജബീലും ആ പ്രളയനിമിഷങ്ങളെ ഒരു പൊയ്ക്കിനാവു പോലെ മറക്കാന്‍ ശ്രമിക്കുകയാണ്. പിന്നെ ഓർത്തു വയ്ക്കുന്നതോ? എല്ലാ പരീക്ഷണങ്ങളേയും താണ്ടി പടച്ചവൻ ആ നിധിയെ അവർക്കു നൽകിയ നിമിഷത്തെ. സുബ്ഹാൻ ഈ ഭൂമിയിലേക്ക് വന്ന സുദിനത്തെ.
ഇന്നവന്റെ കളിചിരികളാണ് ചെങ്ങമനാട് കളത്തിങ്കൽ വീട്ടിൽ നിറയുന്നത്. കുസൃതി നിറഞ്ഞ മുഖമാണ് ആ മനസു നിറയെ. കേരളക്കര കൊഞ്ചിച്ചു കൊതി തീരാത്ത ആ പൈതലിന്റെ ചിത്രങ്ങൾ വനിത ഓൺലൈൻ പങ്കുവയ്ക്കുകയാണ് വായനക്കാർക്കായി...
ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.
6.
7.