മാവേലിക്കരയിൽ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ സഹപ്രവർത്തകൻ മൃഗീയമായി കൊലപ്പെടുത്തിയ വാർത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളിൽ കൊലപാതകവും മറ്റു അനുബന്ധ വാർത്തകളും വലിയ രീതിയിൽ ചർച്ചയായി.
പ്രതി അജാസിനെ അനുകൂലിച്ചും സൗമ്യയെ കുറ്റപ്പെടുത്തിയുമുള്ള ഒട്ടനവധി അഭിപ്രായ പ്രകടനങ്ങളാണ് മാധ്യമ വാർത്തകൾക്ക് താഴെ കമന്റായി പലരും രേഖപ്പെടുത്തിയത്. സൗമ്യയുടെ മൂന്ന് കുട്ടികളെയും ഭർത്താവിനെയും ബന്ധുക്കളെയൊന്നും പരിഗണിക്കാതെയാണ് വായിൽ തോന്നിയ കാര്യങ്ങൾ പലരും എഴുതിപ്പിടിപ്പിച്ചത്.
ഇനിയും ഒന്നും അറിഞ്ഞിട്ടില്ല സജീവ്! പ്രിയപ്പെട്ടവൾ പോയതറിയാതെ അയാൾ നാളെയെത്തും
‘ഓർമയുണ്ടോ ഈ മുഖം’ ? അമ്പമ്പോ... വമ്പന്‍ മാറ്റം...! ‘ഹലോ’ നായികയുടെ പുതിയ ചിത്രങ്ങൾ കാണാം
കഴിഞ്ഞ ദിവസം സൗമ്യയുടെ ഭർത്താവ് സജീവിനൊപ്പം ലിബിയയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ ലൈവ് വിഡിയോയും പുറത്തുവന്നിരുന്നു. സൗമ്യയും ഭർത്താവും തമ്മിൽ സന്തോഷകരമായ ജീവിതമായിരുന്നു നയിച്ചിരുന്നത് എന്നും ഇത്തരം വ്യാജ വാർത്തകൾ പടച്ചു വിടുന്നത് അവരുടെ കുടുംബത്തെ അത്യധികം വേദനിപ്പിക്കുന്നുണ്ടെന്നും വിഡിയോയിൽ പറയുന്നു.
കൊലപ്പെടുന്നതിന്റെ തലേദിവസം പോലും സൗമ്യ ഭർത്താവിനെ വിളിച്ചു സംസാരിച്ചിരുന്നു. യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും അവർ തമ്മിൽ ഉണ്ടായിരുന്നില്ല. പിന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പറയുന്നു. പ്രതി അജാസിനെ സജീവിന് മുൻപരിചയമില്ലെന്നും സുഹൃത്ത് പറയുന്നു. വിഡിയോ കാണാം;