കുമ്പളങ്ങി നൈറ്റ്സ് കണ്ടു.. ട്ടാ മോനേ... സൂപ്പർ ആക്ടിങ്ങേണ്. ഞങ്ങ കൊച്ചിക്കാരുടെ ഭാഷ എത്ര ഭംഗിയാട്ടാ പറഞ്ഞേക്കണേ... മോന്റെ വാപ്പച്ചി, അബിയേം ഞങ്ങക്ക് വല്യ ഇഷ്ടാരുന്നു. ‘പറവ’ കണ്ടപ്പഴേ മോനെ നേരില്‍ കാണാൻ കൊതിച്ചിരിക്കേര്ന്ന്...’’ മട്ടാഞ്ചേരി കൽവാത്തി പള്ളിയുടെ മുന്നിലേക്ക് കാലെടുത്തു വച്ചേയുള്ളൂ ഷെയ്ൻ നിഗം. പെട്ടെന്ന് കാറ്റുപോലെ മുന്നിലെത്തിയ ചേച്ചി തുടരുകയാണ്. ‘പ്രഹസന’മല്ലാത്ത ആ സ്നേഹത്തിനു എന്തു മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം ഷെയ്ൻ പരുങ്ങി. കുമ്പളങ്ങി നൈറ്റ്സിൽ സജി, ചേട്ടാ എന്നു വിളിക്കാൻ പറഞ്ഞപ്പോൾ അമ്പരന്നു നിൽക്കുന്ന ബോബിയെപ്പോലെ.
‘‘കാറിൽ പോകുമ്പോൾ തടഞ്ഞ് സെൽഫി എടുക്കുന്നവരുണ്ട്. പലരും കയ്യിൽ പിടിച്ചുനിർത്തും. സ്വന്തം പോലൊരു അടുപ്പമാണ് എല്ലാവർക്കും. വാപ്പച്ചിയോടുള്ള സ്നേഹമാണ് പലരും എന്നോടും കാണിക്കുന്നത്. അവർക്കെല്ലാം കാണും വാപ്പച്ചീടെ ഓർമകൾ പറയാൻ. കഴിഞ്ഞ പെരുന്നാളിന് മുൻപാണ് വാപ്പച്ചി പോയത്."- പാറിപ്പറന്ന മുടിയിൽ അലസമായി വിരലോടിച്ചു കൊണ്ട് ഷെയ്ൻ ഓർമത്തീരത്തേക്ക് നടന്നിറങ്ങി.
അഭിമുഖം പൂർണ്ണമായും ഈ ലക്കം വനിതയിൽ വായിക്കാം, ലോഗിൻ ചെയ്യൂ...
വനിത കവർഷൂട്ട് വിഡിയോ കാണാം;