തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്നതിന് തെളിവായി ദൃക്സാക്ഷി ബെന്‍സണ്‍ രംഗത്തുവന്നു. അപകടം നടന്നയുടൻ പൊലീസുകാർക്ക് ശ്രീറാമിനോട് ദേഷ്യമായിരുന്നു എന്നും, അതേസമയം ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ ഭയഭക്തി ബഹുമാനത്തോടെയാണ് പൊലീസ് പെരുമാറിയതെന്നും ബെന്‍സണ്‍ പറയുന്നു.
ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനാണ് ബെന്‍സണ്‍. ഇയാളുടെ കണ്‍മുന്നിലാണ് അമിതവേഗത്തില്‍ എത്തിയ കാര്‍ ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. എന്നാൽ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ അവരുടെ ഇടപെടൽ മാറി.
പിന്നീടാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും വാഹനമോടിച്ചത് ആരാണെന്ന് അറിയില്ലെന്ന നിലപാടിൽ പൊലീസ് എത്തിയത്. മദ്യപിച്ചതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. ബെന്‍സണന്റെ രഹസ്യ മൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം.