സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് ഇപ്പോഴും പൊലീസിന്റെ കാണാമറയത്താണ്. രാഷ്ട്രീയ–അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന ഉന്നതബന്ധങ്ങളുടേയും സ്വാധീനങ്ങളുടേയും പേരിൽ സ്വപ്നയും സ്വർണക്കടത്തു കേസും ചർച്ചയാകുമ്പോൾ അവരുടെ ശബ്ദരേഖ പുറത്തു വരികയാണ്. തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറയുന്നു. സ്വര്‍ണകടത്തില്‍ തനിക്ക് പങ്കില്ലെന്നും സ്വപ്ന സുരേഷ്. ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച് തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ചത്. ഒളിവിലിരുന്നാണ് സ്വപ്ന സംസാരിക്കുന്നത്.
ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചത് ചിലർക്ക് തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാനാണ്. ഇതിലുണ്ടാകുന്ന ദ്രോഹം എന്റെ കുടുംബത്തിലെ മൂന്നു പേർക്ക് മാത്രമാണ്. ഒരു സ്പീക്കറിനെയോ പറയുന്ന ഒരു ഉന്നതനെയൊ ആരെയും ബാധിക്കാൻ പോകുന്നില്ല. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കും. ഡിപ്ലോമാറ്റുകളുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവില്‍ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല. എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. പിന്നില്‍ എന്താണ് നടന്നത് എന്നാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത്– ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.