Thursday 25 October 2018 09:47 AM IST

‘ജീവിതം വഴിമുട്ടി, ഇനി ശരീരം വിൽക്കലേ നിവൃത്തിയുള്ളൂ’; കൊച്ചി മെട്രോ ആട്ടിപ്പുറത്താക്കിയ രഞ്ജുവിന്റെ ആ കടുത്ത തീരുമാനത്തിനു പിന്നിൽ

Binsha Muhammed

renju

‘ഇനിയും പിടിച്ചു നിൽക്കാനാകില്ല, ജീവിതം വഴിമുട്ടുകയാണ്. ശരീരം വിൽക്കാൻ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാർഗമില്ല...’. സോഷ്യൽ മീഡിയയിൽ ഉറങ്ങി അവിടെത്തന്നെ തന്നെ ഉണർന്നെണീക്കുന്ന മലയാളിക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു സന്ദേശത്തിൽ കുറിച്ചിരുന്ന വാക്കുകൾ. ഇതാരപ്പാ...ഇത്ര കടുത്ത തീരുമാനമെടുക്കാൻ മാത്രമെന്ന് അങ്ങിങ്ങായി ആത്മഗതം. ഒടുവിൽ ആ വാക്കുകൾ കുറിച്ചിട്ട ആളിനെ തപ്പിയിറങ്ങിയപ്പോൾ കണ്ടു കിട്ടി. ജീവിക്കാൻ മാർഗമില്ലാതെ ശരീരം വിൽക്കാൻ തീരുമാനിച്ച ആളൊരു ട്രാൻസ്ജെൻഡറാണ്. പേര് രഞ്ജു മോഹൻ....

ഭർത്താവ് നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്ന എട്ടു നല്ല കാര്യങ്ങൾ; ഭാര്യമാർ അറിയാൻ!

renju-5

കൊച്ചി മെട്രോയിൽ മോശമല്ലാത്തൊരു ജോലി, ചെറുതാണെങ്കിലും ഭേദപ്പെട്ടൊരു ശമ്പളം ഇതൊക്കെയുണ്ടായിട്ടും രഞ്ജു എന്തിന് ശരീരം വിൽക്കാനിറങ്ങിത്തിരിക്കാൻ തീരുമാനിച്ചു. ലിംഗ സമത്വത്തിന്റേയും തുല്യതയുടേയും മേലങ്കിയണിയുന്ന ഏമാൻമാർ രഞ്ജുവിനോട് എന്താണ് ചെയ്തത്. ട്രാൻസ് ജെൻഡറുകൾ എന്തു കൊണ്ട് ലൈംഗിക തൊഴിലാളികളാകുന്നു... ചോദ്യങ്ങൾക്ക് ‘വനിത ഓൺലൈനി’നോട് രഞ്ജു ഉത്തരം നൽകുന്നു.

ഫ്ളാഷ് ബാക്ക്

അച്ഛനും അമ്മയും മരിച്ച രഞ്ജുവിന് ആകെയുള്ളത് ഒരു ചേച്ചിയാണ്. പെണ്ണാകാനിറങ്ങി തിരിച്ചവളെ പടിയടച്ച് പിണ്ഡം വച്ച അവർ രഞ്ജു ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അന്വേഷിക്കാറില്ല. ചുരുക്കിപ്പറഞ്ഞാൽ അന്നു തൊട്ടിന്നു വരെ അനുഭവിച്ച വേദനയുടെ പങ്കു പറ്റാനോ, ഒന്ന് ആശ്വസിപ്പിക്കാനോ ആരുമില്ല. സർക്കാർ ജോലി കിട്ടിയ കഥ രഞ്ജു തന്നെ പറയുന്നു.

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രതലക്കെട്ടുകളിൽ വായിച്ചുള്ള അറിവല്ലേ നിങ്ങൾക്കുള്ളൂ ചേട്ടാ...അവർക്ക് പിന്നെ എന്ത് സംഭവിച്ചുവെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? അതറിയണം...–രഞ്ജു വേദനയുടെ ഭൂതകാലം ഓർത്തെടുക്കുകയാണ്.

‘‘അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല’’; വിശാൽ അവിവാഹിതനായി തുടരുന്നതിന് കാരണം വ്യക്തമാക്കി വരലക്ഷ്മി

renju-4

‘നിങ്ങളൊന്നും കരുതും പോലെ ഞങ്ങൾ എസിക്കു കീഴെ കുളിരു കോരിയിരിക്കുന്ന സർക്കാർ ആപ്പീസുകാരിയൊന്നുമല്ല ഞാനും, എന്റെ സുഹൃത്തുക്കളും. കൊച്ചി മെട്രോ ടിക്കറ്റിങ് ജോലി ഏൽപ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോൺട്രാക്റ്റ് സ്റ്റാഫ് മാത്രമായിരുന്നു ഞാൻ. ചാനൽ ചർച്ചകളിലും പത്രക്കോളങ്ങളിലും ട്രാൻസ് ജെൻഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലർ ഛർദ്ദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങൾ എന്നും അവിടുത്തെ ഉദ്യോഗസ്ഥർക്ക് രണ്ടാം തരക്കാരായിരുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വന്നപ്പോൾ ട്രെയിനിൽ ഭിക്ഷയെടുക്കാൻ വരെ പോയിട്ടുണ്ട്. ഇതൊക്കെ ആരോട് പറയാൻ. ഒരിക്കൽ ജോലിയിലെ പിഴവിന്റെ പേരിൽ മേലുദ്യോഗസ്ഥൻ ഒരുപാട് പേരുടെ മുന്നിൽ വച്ച് കണ്ണുപൊട്ടണ ചീത്ത പറഞ്ഞു. എന്റെ തെറ്റല്ലെന്നും സിസ്റ്റം ഡൗണായതാണെന്നും ഞാൻ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ അവർ ചെവിക്കൊണ്ടില്ല. എന്നെ അവർ പുറത്താക്കി, ജോലിയിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞു. എനിക്കറിയാം സാറേ... മറ്റൊരു വ്യക്തിയായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.– രഞ്ജു കണ്ണീർ തുടച്ചു.

renju-1

അന്ന് ജോലിയിൽ എന്താണ് സംഭവിച്ചതെന്ന് ഏമാൻമാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ പിന്നേയും ദിവസങ്ങൾ വേണ്ടി വന്നു. കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറി. പക്ഷേ എന്റെ സമയദോഷം അവിടെ തീർന്നില്ല, രാത്രി 11മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരവെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് വച്ച് ഒരുത്തൻ എന്നെ ആക്രമിച്ചു. എന്റെ ബാഗ് പിടിച്ചു പറിച്ചു. അവന്റെ ഉദ്ദേശ്യം ‘തെറ്റായിരുന്നു.’. ഞാൻ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ അവൻ ഞങ്ങളെ വിട്ടില്ല, ഒടുവിൽ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ എന്റെ ബാഗും തട്ടിപ്പറിച്ച് അവൻ ഓടി. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പൊലീസിൽ പരാതി നൽകി.

നിയമ നടപടികൾ മുന്നോട്ടു പോകേ, തിരിച്ച് ഓഫീസിലെത്തിയപ്പോൾ കഥയാകെ മാറി. ലൈംഗിക തൊഴിലാളികൾക്ക് ജോലി നൽകാനാകില്ലെന്നായിരുന്നു അവരുടെ വാദം. എന്താണ് സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞു, ഈ ജോലി പോയാൽ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ് കാലുപിടിച്ചു. പക്ഷേ അവർ കേൾക്കാൻ കൂട്ടാക്കിയില്ല. എന്ത് ചെയ്യാനാ...അവരുടെ മുന്നിൽ ഞങ്ങൾ വെറും ‘പോക്ക് കേസു’കളാണ്. വെറും രണ്ടാം തരക്കാർ. ജോലി പോയാലും വേണ്ടില്ല. പക്ഷേ ഞങ്ങളെ ഇപ്പോഴും ശരീരം വിൽക്കുന്നവരായി മുദ്രകുത്തുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. പലപ്പോഴും മരിച്ചാൽ മതിയെന്നു വരെ തോന്നിയിട്ടുണ്ട്– രഞ്‍ജുവിന്റെ വാക്കുകളെ കണ്ണീർ മുറിച്ചു.

പൊളിഞ്ഞു വീഴാറായ കൂരയിൽ പുറംലോകവുമായി ബന്ധമില്ലാതെ 38 വർഷം; ഷാർജയിലെ മലയാളി കുടുംബത്തിന്റെ ദുരിതപർവ്വത്തിന് ഒടുവില്‍

അവഗണനയുടെ ട്രാക്കിൽ

renju-2

ജോലിക്കായി പിന്നേയും പല വാതിലുകളിൽ മുട്ടി. ഞാനൊരു ബിഎസ്‌സിക്കാരിയാണ്. ടെലി കോളറായി ജോലി ചെയ്ത് എക്സ്പീരിയൻസും ഉണ്ട്. അതും മുന്നിൽക്കണ്ട് മുന്നോട്ടു പോയി. പക്ഷേ ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു. ഒന്നും നടക്കാതായപ്പോൾ ട്രെയിനുകളിൽ പാട്ടു പാടി ഭിക്ഷയെുത്ത് ജീവിച്ചു. പലരും വിചാരിക്കുന്നത് ഞങ്ങളൊക്കെ ശരീരം വിറ്റും പറയാൻ പാടില്ലാത്ത മറ്റ് പണിയൊക്കെ എടുത്തും ജീവിക്കുന്നവരാണെന്നാ. പകൽ ആണുങ്ങളും രാത്രി പെണ്ണുങ്ങളുമായി ജീവിക്കുന്ന ചിലരുണ്ട്. ചാവുന്നത് വരെ ആ പണിക്ക് എന്നെക്കിട്ടില്ല...അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കുന്നവരും ഇന്നാട്ടിൽ ഉണ്ട് സാറേ...

എത്രയെന്നു വച്ചാ പട്ടിണി കിടക്കുന്നേ... ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ പിന്നേയും പഴയ ഭിക്ഷാടനം തന്നെയായി ആശ്രയം ഗ്വാളിയർ, ഷാലിമാർ ട്രെയിനുകളിൽ പാട്ടുപാടി ഭിക്ഷയ്ക്കറങ്ങി. പക്ഷേ ആർപിഎഫിലെ സാറൻമാർ അവിടെ നിന്നും ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു....എന്താ ചെയ്ക...ഇങ്ങനെ കിടന്ന് നരകിക്കാനാകും ഞങ്ങളുടെ വിധി.

ട്രാൻസ്ജെൻഡറുകൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് 50,000 രൂപ ധനസഹായം, പുനരധിവാസ പദ്ധതി, വായ്പാ സഹായം എന്നിങ്ങനെ വാഗ്‍ദാനങ്ങൾ ഒരുപാടുണ്ട്. ഇന്നു വരെ പത്തിന്റെ പൈസ പോലും എനിക്ക് കിട്ടിയിട്ടില്ല. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാൻ.–രഞ്ജുവിന്റെ വേദനയുടെ കഥകൾ ട്രെയിൻ പോലെ ചൂളം വിളിച്ചു പായുന്നു.

മനുഷ്യരാണെന്ന് മനസ്സിലാക്കൂ

‘എത്രയെന്നു വച്ചാ സാറേ...പട്ടിണി കിടക്കുന്നത്. ഇങ്ങനെ കിടന്ന് നരകിക്കാൻ വയ്യ. ഞാനും ഒരു മനുഷ്യജീവിയല്ലേ. ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഭിക്ഷയ്ക്കിറങ്ങിയത്. മാന്യമായ ജോലിക്കിറങ്ങാമെന്നു വച്ചാൽ അവർക്കെന്റെ ‘ലിംഗമാണ്’ പ്രശ്നം. എന്നെ സ്നേഹിക്കുന്ന എല്ലാരും പറയുന്നുണ്ട് അബദ്ധമൊന്നും കാട്ടരുതെന്ന്, ജോലി അവസരങ്ങൾ ഒരുപാടുണ്ടൊന്നും, പക്ഷേ എവിടെ. മറ്റൊന്നും നടന്നില്ലെങ്കിൽ ഞാനാ...കടുംകൈ ചെയ്യും. ശരീരം വിൽക്കാൻ തെരുവിലേക്കിറങ്ങും. ഇതൊന്നും ചെയ്യാതെ തന്നെ ഞാൻ പലർക്കും പോക്കു കേസാ...ഇനി ആ കടുംകൈ ചെയ്തിട്ട് പട്ടിണി കിടക്കാതിരിക്കാമല്ലോ....’

ഇവൾ ഇന്ത്യയുടെ മകൾ, സൈനിക ഉദ്യോഗസ്ഥയായി കാണാൻ ആഗ്രഹം; ഭർത്താവിന്റെ ചിതയ്ക്കു മുന്നിൽ പതറാതെ ഒരമ്മ

പാദരക്ഷ തെരഞ്ഞെടുക്കുന്നതിലും വേണം കരുതൽ; പ്രമേഹമുണ്ടോ?, ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ