ഭാര്യ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി സൂരജ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.
"പൊലീസിന് സത്യസന്ധമായി മൊഴി നൽകിയിട്ടുണ്ട്. ഇനി ലോകത്ത് ഒരു കുട്ടിക്കും ഇത് സംഭവിക്കരുത്."- കേസിലെ മറ്റൊരു പ്രതി പാമ്പുപിടുത്തക്കാരന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സൂരജിന്റെ വെളിപ്പെടുത്തൽ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്. കൂട്ടുപ്രതികളും കുടുങ്ങുമെന്ന് വിഷു പറഞ്ഞു. സൂരജ് ചെയ്തെന്ന് പൊലീസ് തെളിയിച്ച് കഴിഞ്ഞു. "കുടുംബം ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണ് ഇത്. എല്ലാം ദൈവത്തിനറിയാം."- വിഷു പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം;