ലാളിത്യവും എളിമയും മുഖമുദ്രയാക്കിയ അധികാരികൾ അധികമൊന്നുമില്ല. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്ന ലോകത്ത് അങ്ങനെയുള്ളവരെ കണ്ടുകിട്ടാനും പ്രയാസമാണ്. എന്നാൽ അധികാരത്തിന്റെ ഉത്തുംഗ സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും ലാളിത്യത്തിന്റെ പ്രതീകമായ ഒരാളുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടർ വാസുകി. പ്രളയനാളുകളിലും മറ്റ് കർമ്മവഴികളിലുമൊക്കെ ജനങ്ങൾക്ക് മാതൃകയാകും വിധം പ്രവർത്തിച്ച് പേരെടുത്തയാളാണ് വാസുകി.
കലക്ടറുടെ ജാഡയോ ആഢംബരമോ ഒന്നുമില്ലാത്ത വാസുകിയെ ഒരു സദ്പ്രവർത്തിയുടെ പേരിൽ സോഷ്യൽമീഡിയ വീണ്ടും നെഞ്ചിലേറ്റുകയാണ്. വർക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് മാതൃക കാട്ടിയിരിക്കുകയാണ് ഈ അയൺ ലേഡി.
അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും
സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്
തനിക്ക് ഇതിൽ അപമാനമൊന്നും തോന്നുന്നില്ല. ഒാൾഡ് ഇൗസ് ഫാഷണബിൾ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീൻ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും. കലക്ടർ വാസുകി വിഡിയോയില്‍ പറഞ്ഞു. സാരി ലഭിച്ചപ്പോഴേ ഇൗ സാരി ഉടുക്കുമെന്ന് താൻ പറഞ്ഞിരുന്നതായും കലക്ടർ പറയുന്നു.
മറ്റുള്ളവർ ഉടുത്ത സാരി ഞാൻ ഉടുക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവർ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാൻ ഉപയോഗിക്കുകതന്നെ ചെയ്യും വർക്കലയിൽ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് കലക്ടർ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്.