ഏഴ് പേർക്ക് പുതു ജീവനേകി വിനോദ് യാത്രയായി. വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കിളികൊല്ലൂർ സ്വദേശി വിനോദിന്റെ ഹൃദയവും കൈകളും ഉള്‍പ്പെടെയാണ് ഏഴ് പേർക്കായി ദാനം ചെയ്തത്. സർക്കാർ മേഖലയിൽ ഇത്രയധികം അവയവങ്ങൾ ഒരുമിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമായാണ്.
കൊല്ലം കിളികൊല്ലൂർ സ്വദേശിയാണ് 54 കാരനായ വിനോദ്. ഡിസംബർ 30നാണ് വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിച്ച് അപകടമുണ്ടായത്. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് അവയവങ്ങൾ ധാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.