കണ്ണൂരില്‍ ഒരു വയസുകാരന്റെ കൊലപാതകത്തിൽ അമ്മ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി നിഥിന്‍ ആണ് അറസ്റ്റിലായത്. നിഥിനെ അറസ്റ്റ് ചെയ്തത് പ്രേരണക്കുറ്റം ചുമത്തിയാണ്. ഒരു വയസുകാരന്‍ വിയാനെ കൊലപ്പെടുത്താന്‍ കാമുകന്‍ ശരണ്യയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചു വന്നത്. ദിവസങ്ങളുടെ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
ഭര്‍ത്താവ് പ്രണവിന്റെ മൊഴിയില്‍ കുട്ടിയെ കൊലപ്പെടുത്തിയതില്‍ ഭാര്യയുടെ കാമുകനും പങ്കുണ്ടെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വലിയന്നൂര്‍ സ്വദേശിയായ കാമുകനെ ചോദ്യം ചെയ്തത്. കുഞ്ഞ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശരണ്യയുടെ വീടിന്റെ പരിസരത്ത് കാമുകന്‍ എത്തിയതായി അയല്‍വാസി മൊഴി നല്‍കിയിരുന്നു.
ശരണ്യയെ കാണുന്നതിന് വേണ്ടി വീടിനു സമീപം എത്തിയതാണെന്ന് നിഥിൻ സമ്മതിച്ചു. എന്നാൽ കുഞ്ഞിനെ കൊല്ലാന്‍ താൻ ഒരിക്കലും ശരണ്യയോട് പറഞ്ഞിരുന്നില്ലെന്നും ഇയാൾ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാൽ ഈ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. ശരണ്യയും നിഥിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്.