ഭാര്യയുടെ അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം മൂലം പൊറുതിമുട്ടിയ ഭര്‍ത്താവ് പരാതിയുമായി കുടുംബ കോടതിയെ സമീപിച്ചു. ഭോപ്പാല്‍ സ്വദേശിയായ യുവാവാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഉണർന്നിരിക്കുന്ന സമയം മുഴുവൻ ഭാര്യ ഫോണിലാണെന്നും ഭർത്താവായ തനിക്ക് ഭക്ഷണം പോലും എടുത്തു നൽകാറില്ലെന്നും യുവാവ് പരാതിയിൽ പറയുന്നു.
അതേസമയം തന്റെ കയ്യിൽ സ്മാർട്ഫോണില്ലെന്നും, ഒരു സാധാരണ ഫോൺ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു. ഭർത്താവ് തന്റെ വീട്ടുകാരുമായി സംസാരിക്കാന്‍ പോലും അനുവദിക്കാറില്ലെന്നും ഭാര്യ പറയുന്നു.
എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുവാവ്. വിവാഹശേഷം മണിക്കൂറുകളോളം ഭാര്യ ഫോണിലാണ് സമയം ചിലവഴിക്കുന്നത്. ഭാര്യ സ്മാര്‍ട്ട്‌ഫോണ്‍ അഡിക്റ്റാണെന്നും സെൽഫി ഭ്രാന്തിയാണെന്നും യുവാവ് ആരോപിക്കുന്നു. ഇരുവർക്കും കൗണ്‍സിലിങ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.