പിരിവുകാർ വന്നപ്പോൾ കൈവശം പണം ഉണ്ടായിരുന്നില്ല. ഒടുവിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സ്വർണ്ണ കമ്മൽ ഊരി നൽകി വീട്ടമ്മ. മേച്ചേരി പറമ്പിലെ കോട്ടേക്കാട് സ്വദേശി ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി സ്വർണ്ണ കമ്മല്‍ ഊരി നല്‍കിയത്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്.
പ്രളയക്കെടുതിയിൽ വലയുന്ന മലയാളികൾക്ക് ആശ്വാസവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായമെത്തുന്നുണ്ടെങ്കിലും അതൊന്നും പ്രളയക്കെടുതിയെ മറികടക്കാൻ മതിയാകില്ല. 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍. അതിനാൽ സന്നദ്ധ സംഘടനകളും മറ്റും പൊതുജനങ്ങളുടെ അടുത്ത് സഹായമഭ്യർഥിച്ച് എത്തുന്നുണ്ട്.