സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. ചെങ്കോട്ട സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. ഷറഫുദ്ദീൻ ലോട്ടറി ഓഫിസിൽ എത്തി ടിക്കറ്റ് കൈമാറി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ലോട്ടറി ക്കാണ് കോടികളുടെ ഭാഗ്യം അടിച്ചത്.
4 വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നു ആളാണ് ഷറഫുദ്ദീൻ. ആര്യങ്കാവിൽനിന്നാണ് ടിക്കറ്റ് വാങ്ങുന്നത്. ആര്യങ്കാവ് മുതൽ പുനലൂർവരെയാണ് വിൽപന. ഭാര്യ: സബീന, ഒരു മകൻ: പർവേഷ് മുഷറഫ്
തിരുവനന്തപുരത്ത് വിറ്റ XG 358753 എന്ന ടിക്കറ്റിനാണ് സമ്മാനം. കൊല്ലം ആര്യങ്കാവിലെ ഭരണി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തിയത്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ ടിക്കറ്റുകൾക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്കും ലഭിച്ചു.