100 കിലോഗ്രാം വരുന്ന ഫുട്ബോൾ കേക്കുമായി ബോബി ചെമ്മണ്ണൂരും ഫിറോസ് ചുട്ടിപ്പാറയും. ഫിറോസിന്റെ യൂട്യൂബ് ചാനലിലാണ് ഗോവയിൽ നിന്നുമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഫുട്ബോൾ ലോകകപ്പ് സെമിഫൈനലിൽ എത്തിനിൽക്കുമ്പോൾ ‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’ എന്ന സന്ദേശവുമായാണ് ബോബി ചെമ്മണ്ണൂരിന്റെ യാത്ര. മറഡോണയുടെ ഗോൾഡൻ സ്റ്റാച്യുവുമായി തിരുവനന്തപുരത്തു നിന്നും ഖത്തറിലേക്കുള്ള യാത്രയിലാണ് മറഡോണയുടെ ഓർമ്മയ്ക്കായുള്ള ചോക്‌ളേറ്റ് കേക്ക് തയാറാക്കിയത്.
‘‘മറഡോണ ഡ്രഗ് അഡിക്റ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവും സമ്പത്തും സ്പോർട്ട്സും എല്ലാം നശിച്ചു പോയി. ആറ് ഏഴ് വർഷമായി അദ്ദേഹം ഇതെല്ലാം നിറുത്തിയിരുന്നു. അതിനു ശേഷം അദ്ദേഹം ഒരു സന്ദേശം തന്നെ ഉണ്ടാക്കിയിരുന്നു ‘Football addiction against drug addiction’. ഒരുപാടു കുട്ടികൾ ലഹരിക്ക് അടിമകളാകുന്ന ഈ കാലത്ത് ’ഡ്രഗ്സ് അരുത്’ എന്ന സന്ദേശമാണ് ഈ യാത്രയിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.