Saturday 25 January 2020 10:17 AM IST : By സ്വന്തം ലേഖകൻ

ഇരുട്ടുമുറിക്കു നടുവിലെ ഹിമാലൻ ഉപ്പ്! ഇവർ കാൻസറിനേക്കാളും വലിയ കൊലയാളികൾ; ഡോ.വിപി ഗംഗാധരൻ പറയുന്നു

Dr-vp

വൈദ്യശാസ്ത്രം പുരോഗമിച്ച കാലത്തും കാൻസറിനെ മരണതുല്യമെന്ന് വിധിയെഴുതുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. ആ മഹാരോഗം പിടിപ്പെട്ടാൽ മരണം സുനിശ്ചിതമെന്നാണ് പലരുടേയും ചിന്ത. ഇത്തരക്കാരുടെ അനാവശ്യ ആശങ്കയും പേടിയും മുതലെടുത്തു കണ്ടാണ് ചില വ്യാജ കാൻസർ ചികിത്സകരും കിംവവദന്തികളും സജീവമാകുന്നത്. നട്ടാൽ കുരുക്കാത്ത നുണയും കേട്ടു കേൾവിയില്ലാത്ത ഒറ്റമൂലികളും തേടിപ്പോകുന്നവർ സ്വന്തം ജീവൻ തന്നെയാണ് പണയപ്പെടുത്തുന്നതെന്ന് ഓർക്കേണ്ടിയിരിക്കുന്നു.

പഞ്ചസാര ഒഴിവാക്കിയാൽ കാൻസർ പടരില്ല, കീമോയ്ക്ക് പകരം നാരങ്ങാനീര്! ഡോ. ഗംഗാധരന്റെ പേരിൽ പ്രചരിപ്പിച്ച കാൻസർ അസംബന്ധങ്ങളും സത്യവും

കാൻസർ വ്യാജ ചികിത്സയുമായി ബന്ധപ്പെട്ട് പോയ വർഷങ്ങളിൽ ഏറ്റവും കൂടുതൽ കൂട്ടിക്കെട്ടിയ പേര് ഡോക്ടർ വി.പി. ഗംഗാധരന്റേതാണ്. അദ്ദേഹത്തിന്റെ പേരും സ്വീകാര്യതയും കൂട്ടുപിടിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിലായിരുന്നു ചിലർക്ക് താത്പര്യം. കീമോ ചികിത്സയ്ക്ക് പകരം നാരങ്ങാനീരും, പഞ്ചസാരയെ പാടെ ഒഴിവാക്കിയുള്ള കാൻസർ ചികിത്സയുമൊക്കെ ഇതിൽ ചില ഉദാഹരണങ്ങൾ. അത്തരം ദുഷ്പ്രചാരണങ്ങളെ പൊളിച്ചടുക്കി ഡോക്ടർ വിപി ഗംഗാധരൻ തന്നെ രംഗത്തെത്തുകയാണ്. മനോരമ ആരോഗ്യത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യാജ ചികിത്സകളെ പൊളിച്ചെടുക്കുന്നത്.

വിഡിയോ കാണാം;