”എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം….അത് കൂടുതല്‍ സന്തോഷം തരുന്നത്, ഒരുമിച്ചു അഭിനയിച്ച ‘രാമന്റെ ഏദന്‍തോട്ടം ‘ പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും ലഭിച്ചു തീയേറ്ററുകളില്‍ നിറഞ്ഞു പ്രദര്ശിപ്പിക്കുന്നതാണ്…..???? സന്തോഷം, വര്‍മാജി എന്ന പിഷാരടി”. കുഞ്ചാക്കോബോബൻ തന്റെ ഫെയ്സ് ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു. കുഞ്ചാക്കോബബന്റെ പോസ്റ്റ് കണ്ട ആദ്യം ഒന്ന് എല്ലാവരും ഞെട്ടിയെങ്കിലും പിഷാരടിയുടെ തമാശ അറിഞ്ഞാൽ പ്രേക്ഷകർ ചിരിക്കും.
‘അനിയത്തിപ്രാവിലെ റൊമാന്റിക് ഹീറോയായി ഫാസിൽ സിനിമയിലൂടെ ഇങ്ങനെ കയറി വന്ന് പെൺകുട്ടികളുടെയെല്ലാം മനസിൽ കയറിയത് കണ്ട് അസൂയ മൂത്ത് കുഞ്ചാക്കോ ബോബനെ കൊന്നാലോ എന്ന ആലോചിച്ചതാ’’ പിഷാരടി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു. ഇത് ബദലായാണ് കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻതോട്ടം കുടുംബ പ്രേക്ഷകരുടെ മികച്ച പ്രശംസകൾ നേടി മുന്നോട്ട് പോകുകയാണ്. കുഞ്ചാക്കോബോബന്റെ രാമൻ എന്ന കഥാപാത്രത്തോടൊപ്പം സന്തത സഹചാരിയായി പിഷാരടി അവതരിപ്പിച്ച വർമാജി എന്ന കഥാപാത്രവുമുണ്ട്. തമാശയുടെ രസച്ചരടുകൾ പൊട്ടിക്കുന്ന പല ഡയലോഗുകളുമായി വർമാജി രാമന്റെ അസാധാരണമായ കഥയിൽ നിറഞ്ഞു നിൽക്കുന്നു.