നിങ്ങൾക്കറിയില്ല, ഐ.എം. വിജയൻ ഇന്ത്യൻ ഫുട്ബോളിന് ആരായിരുന്നു എന്ന്! സോഷ്യൽ മീഡിയയിലെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ
ഐഎം വിജയന് ഗാലറി പാസും സിനിമാ താരത്തിന് വിഐപി പാസും നൽകിയ ഫുട്ബോൾ ടീം മാനേജ്മെന്റിനെ വിമർശിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇപ്പോഴും പ്രസക്തിയുള്ളതിനാൽ കഴിഞ്ഞ വർഷം എഴുതിയ പോസ്റ്റ് അൽപം കൂടി പരിഷ്കരിച്ചു റീ പോസ്റ്റ് ചെയ്യുകയാണെന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
ഐഎം വിജയന് ഗാലറി പാസും സിനിമാ താരത്തിന് വിഐപി പാസും നൽകിയ ഫുട്ബോൾ ടീം മാനേജ്മെന്റിനെ വിമർശിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇപ്പോഴും പ്രസക്തിയുള്ളതിനാൽ കഴിഞ്ഞ വർഷം എഴുതിയ പോസ്റ്റ് അൽപം കൂടി പരിഷ്കരിച്ചു റീ പോസ്റ്റ് ചെയ്യുകയാണെന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
ഐഎം വിജയന് ഗാലറി പാസും സിനിമാ താരത്തിന് വിഐപി പാസും നൽകിയ ഫുട്ബോൾ ടീം മാനേജ്മെന്റിനെ വിമർശിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇപ്പോഴും പ്രസക്തിയുള്ളതിനാൽ കഴിഞ്ഞ വർഷം എഴുതിയ പോസ്റ്റ് അൽപം കൂടി പരിഷ്കരിച്ചു റീ പോസ്റ്റ് ചെയ്യുകയാണെന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
ഐഎം വിജയന് ഗാലറി പാസും സിനിമാ താരത്തിന് വിഐപി പാസും നൽകിയ ഫുട്ബോൾ ടീം മാനേജ്മെന്റിനെ വിമർശിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇപ്പോഴും പ്രസക്തിയുള്ളതിനാൽ കഴിഞ്ഞ വർഷം എഴുതിയ പോസ്റ്റ് അൽപം കൂടി പരിഷ്കരിച്ചു റീ പോസ്റ്റ് ചെയ്യുകയാണെന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണയ്ക്കാൻ.... കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്.... തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.
പേര് അയിനിവളപ്പിൽ മണി വിജയൻ... ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ..... ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും ...പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു. ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.
2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു... ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ....
ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല. ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.
ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു "തറ '' ടിക്കറ്റ് കൊടുത്ത് അപമാനിച്ച് വിട്ടത്. ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം... അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ... ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന് അവർക്ക് തോന്നിക്കാണും....
സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും... കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.
ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ? അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്.
ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ...