Saturday 31 March 2018 05:02 PM IST

ഒരു വീട്ടിൽ രണ്ടു മനസ്സോടെ ഞങ്ങൾക്കു വേണ്ടി ജീവിതം കളയേണ്ടവരല്ല അവർ! കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി

Sujith P Nair

Sub Editor

kalyani

ഓർമയുടെ റീലൊന്നു പുറകോട്ടു തിരിക്കാതെ ഈ കഥ തുടങ്ങാൻ കഴിയില്ല. ആ അ ഭിമുഖം പ്രിയദർശനൊപ്പം ആയിരുന്നു. ചി രിയും കണ്ണീരും ട്വിസ്റ്റും നിറഞ്ഞ രണ്ടര മണിക്കൂറിനു ശേ ഷം  പ്രിയപ്പെട്ട നായ്ക്കുട്ടി ‘തിയോ’യെ കൈയിലെടുത്ത് പ്രി യൻ ഫോട്ടോഷൂട്ടിന് തയാറായി. പെട്ടെന്ന് പോർച്ചിലേക്ക് ഒരു ഔഡി കാർ വന്നു നിന്നു. ഡോർ തുറന്നിറങ്ങിയത് പ്രിയന്റെ മ കൾ. ‘കല്യാണീ’ എന്നു വിളിച്ചു മകളെ ഒപ്പം ചേർത്തു നിർത്തിയപ്പോൾ അതുവരെ കാർമേഘം മൂടിയിരുന്ന പ്രിയന്റെ മുഖം തെളിഞ്ഞു. മകളെ ചേർത്തുപിടിച്ച് ഏതാനും ക്ലിക്കുകൾ. ഒപ്പം തൊട്ടുരുമ്മി തിയോയും.


ഒന്നര വർഷം മുൻപ് ചെന്നൈ, നുങ്കംപക്കത്തെ വീട്ടിൽ വച്ച് ‘വനിത’യുടെ ഫ്രെയിമിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന സുന്ദരി അച്ഛന്റെയും അമ്മയുടെയും വഴിയേ സിനിമയിലേക്ക് വന്നത് യാദൃച്ഛികമായല്ല. ‘‘കുട്ടിക്കാലത്തേ അറിയാമായിരുന്നു ഞാൻ സിനിമയിൽ എത്തുമെന്ന്. ചുറ്റുപാടും  സിനിമ മാത്രമുള്ള ലോകമായിരുന്നു ഞങ്ങളുടേത്. സ്കൂൾ അവധിക്കാലം ലൊക്കേഷനുകളിലായിരുന്നു. വീട്ടിലെ തിയറ്ററിൽ സിനിമ കാണുന്നതു പോലും ഒരു തരം പഠനം ആയിരുന്നു. അഞ്ചും ആറും മണിക്കൂ റെടുത്താണ് സിനിമ കണ്ടുതീർക്കുക. ഇടയ്ക്ക് വിഡിയോ പോ സ് ചെയ്തു ക്യാമറ ആംഗിളും ലൈറ്റും മറ്റുമുള്ള സാങ്കേതികവശങ്ങൾ അച്ഛൻ വിശദമായി പറഞ്ഞു തരും. അനുജൻ ചന്തുവിന്റെ മോഹവും സിനിമ തന്നെ.’’  
‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയോടുള്ള പ്രണയം തുറന്നുപറഞ്ഞ കല്യാണിയുടെ ആദ്യ ചിത്രം വമ്പൻ ഹിറ്റാണ്. മലയാളത്തിൽ ആദ്യമായൊരു മാഗസിനു വേണ്ടി എന്ന ആമുഖത്തോടെ അഭിമുഖത്തിനിരിക്കുമ്പോള്‍ ‘അമ്മു’ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന കല്യാണി പറഞ്ഞതു മുഴുവന്‍ സിനിമയെക്കുറിച്ചു തന്നെ.

മലയാളമാണ് മാതൃഭാഷ, തമിഴ്നാട്ടിലാണ് വളർന്നതും പഠിച്ചതും. എന്നിട്ടും ആദ്യ ചിത്രം തെലുങ്കിൽ?


മലയാളത്തിലോ തമിഴിലോ ആദ്യ ചിത്രം ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുകയായിരുന്നു. അച്ഛന്റെ ശിഷ്യനാണ് ‘ഹലോ’യുടെ സം വിധായകൻ വിക്രം, അച്ഛന് ഏറ്റവും അടുപ്പമുള്ള ഒരാൾ. പിന്നെ, നാഗ് അങ്കിളിന്റെ (നടൻ നാഗാർജുന) പ്രൊഡക്ഷൻ കമ്പനി. നായകനായി അങ്കിളിന്റെയും അമല ആന്റിയുടെയും മകൻ അഖിൽ. കഥയും തിരക്കഥയും മികച്ചത്. ഇതിലും മികച്ച ഓഫർ ലഭിക്കാനില്ലെന്ന് എല്ലാവരും പറഞ്ഞു. ഓഡിഷനിൽ പങ്കെടുത്ത ശേഷമാണ് സെലക്ട് ആയത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്. ഒറ്റയ്ക്കാണ് പോയത്. നാഗ് അങ്കിൾ എന്നെ മകളെ പോലെയാണ് നോക്കിയത്.


രമ്യാ കൃഷ്ണനും അഖിലിനും ഒപ്പമുള്ള കോമഡി സീനാ യിരുന്നു ആദ്യം. ‘ഇപ്പുഡു അത് എന്തുക്ക് അവിനാശ്...’ (ഇ ങ്ങനെ എന്താണ് അവിനാശ്) എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. തെലുങ്ക് ഒരു രക്ഷയുമില്ലാത്ത ഭാഷയാണെന്ന് അച്ഛൻ പറഞ്ഞു പേടിപ്പിച്ചിരുന്നു. കോമഡി ചിത്രങ്ങളുടെ രാജാവല്ലേ അച്ഛൻ, ഞാൻ നന്നായി കോമഡി അഭിനയിച്ചു ഫലിപ്പിച്ചില്ലെങ്കില്‍ അച്ഛന് കുറച്ചിലാകും  എന്ന ടെൻഷൻ ആയിരുന്നു. പക്ഷേ, എല്ലാം ശുഭപര്യവസായിയായി. ഷൂട്ടിങ് കഴിഞ്ഞപ്പോൾ എനിക്ക് അത്യാവശ്യം തെലുങ്ക് സംസാരിക്കാമെന്നായി. മലയാളവുമായി ഏറെ സാമ്യമുള്ള ഭാഷയാണ് തെലുങ്ക് എന്ന് തോന്നുന്നു. അടുത്ത ചിത്രത്തിൽ സ്വന്തമായി ഡബ് ചെയ്യാം.

അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ അച്ഛ നും അമ്മയും എന്തു പറഞ്ഞു ?


എന്നെ ഫോട്ടോയിലോ മറ്റെന്തെങ്കിലും പരിപാടിയിലോ അ ധികം ആരും കണ്ടിട്ടുണ്ടാകില്ല. എന്റേതായ ലോകത്ത് ഒതുങ്ങിയാണ് ജീവിച്ചത്. സിനിമയിലേക്ക് വരാൻ തീരുമാനിച്ചപ്പോഴും രണ്ടുപേരും ഒരുപദേശവും നൽകിയില്ല. ‘നിനക്ക് ചെയ്യാൻ ക ഴിയും’ എന്നാണ് അച്ഛൻ പറഞ്ഞത്. സിനിമ കണ്ട ശേഷം അച്ഛൻ ഒരു കാര്യം പറഞ്ഞു, ‘നീ ഡാൻസ് പഠിക്കണം, അ പ്പോൾ കുറേക്കൂടി ഫ്ലെക്സിബിലിറ്റി ഉണ്ടാകും.’
അമ്മയാണ് എന്റെ ആദ്യ ‘ഫാൻ’. എന്തു ചെയ്താലും അ മ്മ പിന്തുണയ്ക്കും, പൊട്ടത്തരമാണെങ്കിലും സപ്പോർട്ട് ഉറപ്പ്. ‘അമ്മു ഈസ് ദ് ബെസ്റ്റ് തിങ്’ എന്നതാണ് അമ്മയുടെ മന്ത്രം. ഹൈദരാബാദിൽ സിനിമയുടെ പ്രിവ്യൂ കാണാൻ അമ്മ വന്നിരുന്നു. സിനിമ കഴിഞ്ഞതും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. പത്തു മിനിറ്റ് കരച്ചിലോട് കരച്ചിൽ. ‘ഡ്രമാറ്റിക് ആക്കല്ലേ അ മ്മാ’ എന്നു ഞാൻ ചെവിയിൽ പറഞ്ഞെങ്കിലും നോ രക്ഷ. എ ന്റെ ക്വോട്ട കഴിഞ്ഞ് അമ്മ തലയുയർത്തി നോക്കിയപ്പോൾ ദേ നിൽക്കുന്നു സംവിധായകൻ വിക്രം. പിന്നെ പത്തു മിനിറ്റ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കരച്ചിൽ.
കുടുംബത്തിൽ ഏറ്റവും ബോൾഡ് അമ്മയാണ്. ഇമോഷൻസ് പുറത്തു കാണിക്കുകയേയില്ല. പക്ഷേ, അന്ന് അമ്മ ഞങ്ങളെയെല്ലാം കടത്തിവെട്ടി. ഞങ്ങളുടേത് ഒരു പക്കാ ഫിലിം ഫാമിലിയാണ്. ഇവിടെ എല്ലാം ഡ്രമാറ്റിക്കാണ്. ആ ഡ്രാമ സിനിമയിലെ പോലെ കുറച്ച് ഓവറും ആണ്. ചിലപ്പോൾ നോക്കി നിൽക്കുമ്പോള്‍ അച്ഛൻ കരയുന്നതു കാണാം. ആലോചിക്കുമ്പോൾ ഭയങ്കര കോമഡിയാണ്.

kalyani4


സൗഹൃദങ്ങൾ പോലും സിനിമയിൽ നിന്നു മാത്രമാണ്?


അച്ഛനും അമ്മയ്ക്കും ഒരുപാട് ഫാൻസ് ഉണ്ടെങ്കിലും ഞ ങ്ങളെ വളർത്തിയത് സാധാരണക്കാരായാണ്. പഠിക്കുമ്പോൾ ചെന്നൈയിലെ സ്കൂളിൽ സെലിബ്രിറ്റി പദവിയൊന്നും ഇല്ലായിരുന്നു.  മോഹൻലാലങ്കിളിന്റെയും  ഐ.വി. ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. അപ്പുവും (പ്രണവ് മോഹൻലാൽ) അനിയും (അനി ശശി) കീർത്തിയുമാണ് (കീർത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കൾ.


അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആൽബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. എനിക്ക് അപ്പു സഹോദര നെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂ ടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകും. വലുതായപ്പോൾ അപ്പു ചെന്നൈയിലെത്തി. അപ്പോൾ എല്ലാ വരെയും കസിനാണെന്നാണ് പരിചയപ്പെടുത്തിയത്. അച്ഛയുടെ അടുത്ത സുഹൃത്തിന്റെ മകൻ എന്നൊക്കെ പറയാൻ ബുദ്ധിമുട്ടല്ലേ.
അനി ഞങ്ങളുടെയിടയിലെ മുതിർന്ന ആളാണ്. ഭയങ്കര ടാലന്റഡ്. അച്ഛന്റെ എട്ട് സിനിമകളിൽ അനി അസിസ്റ്റന്റായി. ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാൻ പോകുന്നു. ഉറപ്പാണ്, ആ സിനിമയിൽ എന്തെങ്കിലും അദ്ഭുതം ഉണ്ടാകും.

pranav_kalyani

 


പ്രണവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നല്ലോ ?


പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചുതന്നത്. ഞാന്‍ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ, നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു’ എന്നുപറഞ്ഞ് അവർ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആർക്കും പിടികൊടുക്കില്ല, അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും.  ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേ യില്ല. ചെരിപ്പിടാൻ പോലും പലപ്പോഴും മറക്കും.


‘ആദി’ കണ്ടപ്പോൾ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാൻ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തിൽ പോയത് എന്തിനാണെന്നോ? അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്ന്. മൗണ്ടൻ ക്ലൈംബിങ്ങിലൂ ടെ കൈകൾ വീണ്ടും ഹാർഡാക്കാനാണ് യാത്ര. അഞ്ഞൂറു രൂപയേ കൈയിൽ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്.  He didn’t give advice to anybody, and he didn’t take advice from anybody.

kalyani2

അച്ഛനും അമ്മയും സ്ട്രിക്ട് ആയിരുന്നോ?


പഠിക്കാൻ അവർക്കെന്നെ നിർബന്ധിക്കേണ്ടി വന്നിട്ടില്ല. കു റച്ചു സമയം കിട്ടിയാൽ അപ്പോൾ പുസ്തകം എടുക്കുന്ന ടൈ പ്പായിരുന്നു ഞാൻ. ‘നിനക്ക് കുറച്ചു േനരം പുസ്തകം മാറ്റി വച്ചൂടേ’ എന്ന് പലപ്പോഴും അച്ഛൻ ചോദിച്ചിട്ടുണ്ട്. മാസത്തിൽ മൂന്നാലു ദിവസമൊക്കെയേ അച്ഛൻ ഞങ്ങ ളുടെ കൂടെ കാണൂ. വരുമ്പോൾ എങ്ങും പോകാതെ കൂടെ തന്നെയിരിക്കും. ഒപ്പമിരുത്തി ഒരുപാട് സിനിമ കാണും, അ ച്ഛന്റെ സിനിമകളെക്കുറിച്ച് ചർച്ച ചെയ്യും. വെക്കേഷന് ഞങ്ങൾ അച്ഛന്റെ സെറ്റിൽ ചെല്ലും. അവിടെ അച്ഛൻ ചി രിക്കുന്നതു പോലെ വേറെ എവിടെ വച്ചും കണ്ടിട്ടില്ല. ലൊക്കേഷനിൽ ലാലങ്കിളും നെടുമുടി അങ്കിളുമെല്ലാമായി ശരി ക്കും ഹോളിഡേ മൂഡ്. അന്നു ഞാനും ആഗ്രഹിച്ചിരുന്നു, ഇ തുപോലെ ഒരു ജീവിതമാണ് എനിക്കും വേണ്ടതെന്ന്.

അച്ഛന്റെ സിനിമയിൽ ആദ്യം അഭിനയിക്കാൻ മോഹിച്ചിരുന്നോ?


കീർത്തി, ജ്യോതിക തുടങ്ങി എത്രയോ താരങ്ങളെ അച്ഛൻ അവതരിപ്പിച്ചിട്ടുണ്ട്. അവരെല്ലാം സൂപ്പർ താരങ്ങളായി മാ റുകയും ചെയ്തു. പക്ഷേ, മകൾ തന്റെ ചിത്രത്തിലൂടെ സിനി മയിലേക്ക് വരേണ്ടെന്നു തന്നെയായിരുന്നു അച്ഛന്റെ തീ രുമാനം. എന്റെ ആത്മവിശ്വാസം കൂടാൻ അതാകും ഉപകരി ക്കുക എന്നും അച്ഛൻ പറഞ്ഞു.
അച്ഛന്റെ ചിത്രങ്ങളിൽ കാഞ്ചീവരവും കിലുക്കവുമാകും ഏറെ ഇഷ്ടപ്പെട്ടത്. രണ്ടു ധ്രുവങ്ങളിലുള്ള ചിത്രങ്ങൾ. കാലാപാനി, ചിത്രം, താളവട്ടം... അച്ഛൻ പറയാറുണ്ട്, സിനിമകൾ വിജയിക്കുന്നത് അതിലെ നടീനടൻമാരുമായുള്ള അടുപ്പം കൊണ്ടു കൂടിയാണെന്ന്. അച്ഛന്റെ സെറ്റിൽ ചെല്ലുമ്പോൾ എനിക്കും അതു സത്യമാണെന്ന് തോന്നിയിട്ടുണ്ട്.

അമ്മയുടെ സിനിമകളെക്കുറിച്ചുള്ള ഓർമകളോ ?


‘ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയാണ്. അതിൽ ലാൽ അങ്കിളും അമ്മയും വഴക്കുണ്ടാക്കി ഒടുവിൽ അമ്മ കുത്തേറ്റു മരിക്കും. ഇതുകണ്ട് ലാലങ്കിൾ വീട്ടിൽ എത്തുമ്പോഴും ഭയമായി.  അത്രയും നാൾ ലാലങ്കിളിനെ കണ്ടാൽ ഓടിച്ചെന്നിരുന്ന എനിക്ക് ഇതെന്തുപറ്റി എന്ന് ആർക്കും മ നസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഇതാണ് സിനിമയെന്നും അഭിനയമെന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കി. മിക്ക സിനിമകളിലും അമ്മയുടെ കഥാപാത്രം അവസാനം മരിക്കും. ‘ഒരു സിബിഐ ഡയറിക്കുറിപ്പിൽ’ അമ്മ മരിച്ചുകിടക്കുന്നതു കണ്ടു തിരിഞ്ഞു നോക്കുമ്പോൾ അതാ പിറകിൽ ചിരിച്ചുകൊണ്ട് അമ്മ.

മലയാളത്തിൽ ആരുടെ കൂടെ തുടങ്ങണം എന്നാണ് ?


നായകനല്ല, സംവിധായകനാണ് സിനിമയുടെ എല്ലാം. അ ച്ഛന്റെ കൂടെ വളർന്നതു കൊണ്ട് എനിക്ക് അതു വ്യക്തമാ യി അറിയാം. നല്ല സംവിധായകന്റെ കൈയിൽ കിട്ടിയാൽ ആ വറേജ് അഭിനേതാവ് പോലും നന്നായി പെർഫോം ചെയ്യും. ഞാൻ ഫഹദ് ഫാസിലിന്റെ ഫാനാണ്. കണ്ണുകൊണ്ട് കഥ പറയാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ‘തൊണ്ടിമുതലി’ലെ ഫഹദിന്റെ ആദ്യ സീൻ ഓർമയില്ലേ, ബ സ്സിന്റെ സീറ്റിനു മുകളിൽ മടക്കി വച്ച കൈകൾക്കിടയിലൂടെ അതീവ ജാഗ്രതയുള്ള കണ്ണുകളാണ് ആദ്യം കാണിക്കുന്നത്. കഥാപാത്രത്തിന്റെ സ്വഭാവം മുഴുവനുമുണ്ട് അതിൽ. ‘മഹേഷിന്റെ പ്രതികാര’മാണ് ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അച്ഛൻ അത് തമിഴിലേക്ക് റീമേക്ക് ചെയ്തു.  

അച്ഛന് ഏറ്റവും ഇഷ്ടം ചോറും മീൻ കറിയുമാണെന്ന് പറഞ്ഞിട്ടുണ്ട്. കല്യാണിക്ക് പാചകം അറിയുമോ ?


വീട്ടിൽ എല്ലാവരും എന്നേക്കാൾ നന്നായി കുക്ക് ചെയ്യുന്നതിനാൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ല. അമ്മ ഉണ്ടാക്കുന്നതിൽ മാങ്ങാപ്പുളിശ്ശേരിയാണ് ഏറ്റവും ഇഷ്ടം. ലാലങ്കിളിന്റെ വീട്ടിൽ ചെല്ലുമ്പോൾ ചിലപ്പോൾ അങ്കിൾ ഞങ്ങൾക്കായി കുക്ക് ചെയ്തു തരും. ഭയങ്കര രുചിയാണ് അങ്കിളിന്റെ വിഭവങ്ങൾക്ക്. മാജിക്കാണ് മറ്റൊരു സ്പെഷൽ ഐറ്റം. കുട്ടികളെ കൈയിലെടുക്കുന്ന ഒരുപാട് നമ്പരുകൾ അങ്കിളിന്റെ പക്കലുണ്ട്. അതൊന്നും ചില്ലറ പൊടിക്കൈകളൊന്നുമല്ല, പ്രഫഷനൽ മജീഷ്യൻമാർ  ചെയ്യുന്ന തരത്തിലുള്ള നല്ല ഒന്നാന്തരം  പ്രകട നമാണ്.  

kalyani3

യുഎസിലെ പഠനകാലത്ത് പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു കൂട്ടുകാർ. വീക്കെൻഡിൽ സ്വന്തം രാജ്യത്തെ ഭക്ഷണമുണ്ടാക്കി പരസ്പരം നൽകും. അന്ന് പാമ്പിനെ വരെ രുചിച്ചിട്ടുണ്ട്. പാമ്പാണെന്ന് അറിഞ്ഞപ്പോൾ അൽപം മാനസിക ബുദ്ധിമുട്ടുണ്ടായതൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. പാചകത്തെക്കാൾ കൂടുതൽ വരയോടാണ് എനിക്കു താൽപ്പര്യം. അനിയുടെ ഷോർട് ഫിലിമിന് ഞാനാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.

കുടുംബത്തിലെ സങ്കടക്കാലം എങ്ങനെ നേരിട്ടു?


അതേക്കുറിച്ച് കൂടുതൽ തലപുകച്ചൊന്നുമില്ല. അച്ഛയു ടെയും അമ്മയുടെയും സന്തോഷമായിരുന്നു മുഖ്യം. അതുത ന്നെയാണ് ഞങ്ങൾ ആവശ്യപ്പെട്ടതും. ഒരു വീട്ടിൽ രണ്ടുമ നസ്സോടെ ഞങ്ങൾക്കു വേണ്ടി ജീവിതം കളയേണ്ടവരല്ല അവർ. അന്നത്തെ മാനസികാവസ്ഥയിൽ നിന്നൊക്കെ അവർ ഒരുപാട് മുന്നോട്ടു പോയി. ഇപ്പോഴത്തെ ജീവിതത്തിൽ രണ്ടുപേരും ഹാപ്പിയാണ്. അതാണല്ലോ വേണ്ടതും.

അമ്മയുടെ അത്രയും കരുത്തുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഒരു കാര്യം തീരുമാനിച്ചാൽ നടത്തിയിരിക്കും. വക്കീലാകാൻ തീരുമാനിച്ചു എന്നു കരുതുക, ഒട്ടും സംശയിക്കേണ്ട. നിയമം പഠിച്ച് പരീക്ഷയെഴുതി അമ്മ എൻറോൾ ചെയ്തിരിക്കും. അമ്മയുടെ മനക്കരുത്തിന്റെ പകുതി പോലും എനിക്കു കിട്ടിയിട്ടില്ല. എല്ലാ ഇമോഷൻസും അപ്പോൾ തന്നെ പ്രകടിപ്പിക്കുന്ന അച്ഛന്റെ സ്വഭാവമാണ് എനിക്കുമെന്നു തോന്നുന്നു. സിനിമ കണ്ടാൽ പോലും കരയുന്ന ആളാണ് ഞാൻ. വലിയ ദൈവവിശ്വാസിയുമാണ്. മൂകാംബികയിലും ഗുരുവായൂരും ഒപ്പം പള്ളിയിലും പോകും.

ജീവിതത്തിലെ ആദ്യ പ്രണയം ?


സിനിമയാണ് ആദ്യ പ്രണയമെന്ന പതിവു മറുപടിയേ ഉള്ളൂ.  തമാശയ്ക്ക് പറയാറുണ്ട്, കെട്ടുന്നയാളുടെ കഷ്ടകാലമാണെന്ന്. ഭർത്താവിനേക്കാൾ ഞാൻ പ്രണയിക്കുന്നത് ചിലപ്പോൾ സിനിമയെ ആകും. സിനിമയിൽ വരുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഇടയ്ക്ക് വരില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഞാൻ എന്തു പറഞ്ഞാലും എതിരാകും സംഭവിക്കുക. അതുകൊണ്ട് ബോളിവുഡിലേക്ക് പോകുമോ എന്നു ചോദിച്ചാലും ഇല്ലെന്നേ പറയൂ. നാളെ അതു സംഭവിക്കുമെങ്കിൽ നല്ലതല്ലേ.
ഷർവാനന്ദിനൊപ്പമാണ് അടുത്ത തെലുങ്ക് ചിത്രം. മലയാള ത്തിൽ ചില കഥകൾ കേട്ടെങ്കിലും ഒന്നും ഉറപ്പിച്ചിട്ടില്ല. അ ച്ഛന്റെ സുഹൃത്തുക്കളുടെ മക്കളെല്ലാം സിനിമയിൽ എ ത്തിക്കഴിഞ്ഞു. ലാലങ്കിളിന്റെ പ്രണവ്, ശശിയങ്കിളിന്റെ അ നി, സാബു സിറിൾ അങ്കിളിന്റെ ശ്വേത, സുരേഷ് അങ്കിളിന്റെ കീർത്തി... പിന്നെ ഞാനും. ഞങ്ങൾ എല്ലാവരും കൂടി ഒരു സിനിമ. അതെന്തു രസമായിരിക്കും അല്ലേ?